ഒരേ വസന്തം വേരു പടർത്തിയ രണ്ട് കരകളായിരുന്നു നാം , അകലങ്ങളിൽ മാത്രം കണ്ടെടുക്കപ്പെടുന്നവർ ... മൗനങ്ങളിൽ മാത്രം അടയാളപ്പെടുത്തുന്നവർ.. ഒരേ വസന്തത്തിന്റെ കനലിതൾ വിടര്‍ത്തുന്ന ചില്ലകൾ നാം, വരണ്ട വേനൽ മാത്രം സ്വപ്നത്തിൽ പേറിയവർ. ഒടുവിൽ മാത്രം കൊഴിയാൻ ബാക്കിയാകുന്നവർ .. ഒരേ വസന്തത്തിന്റെ ഓർമകളെ മറവിതീരങ്ങളിൽ നട്ട് പടർത്തി പിരിഞ്ഞ വഴികളിൽ പിന്തിരിഞ്ഞു നടന്നവർ