നാമിരുവരുവരും കണ്ട നാൾ, നാം നിന്ന പാതയോരം ആളുകളുടെയും വാഹനങ്ങളുടെയും ഒച്ചകളാൽ മുഖരിതമായിരുന്നു.. പുകയും പൊടിയും നിറഞ്ഞ, ചൂടും വെയിലുമുള്ള ഒരുച്ച നേരത്ത് കാലങ്ങളായി കരുതി വച്ചൊരു ചിരിയാൽ നാം തമ്മിൽ കാണുകയും ചെയ്തു. അപ്പോഴും, അവിടം സാധാരണമായി, ആളുകളാലും വാഹനങ്ങളാലും ചലിച്ചുകൊണ്ടിരുന്നു.. വസന്തത്തിന്റെ ആഗമനമോ മഴവിൽ വർണ്ണങ്ങളുടെ നിറച്ചാർത്തോ ഉണ്ടായില്ല.. ! വളരെ സാധാരണമായി, സാവധാനം നാം, തമ്മിൽ കണ്ടു.. നീ, നമുക്ക് വേണ്ടി വാങ്ങിയ കാപ്പികളിലൊന്ന് ഊതികുടിക്കുടിച്ചു കൊണ്ടിരുന്നതും, ചെറിയ ആവിയടിച്ചു നിന്റെ തവിട്ടു നിറം കലർന്ന കണ്ണുകൾ അഗാധമായി തിളങ്ങുന്നതും ഇടയ്ക്കു ഞാൻ ശ്രദ്ധിച്ചിരുന്നു.. നീ എന്നോടും, ഞാൻ നിന്നോടും നമ്മൾ കാണുന്നതിന് മുൻപ് സംസാരിച്ചു നിർത്തിയത് മുതൽ തുടർന്നും സംസാരിച്ചു കൊണ്ടിരുന്നു.. അപ്പോഴൊക്കെയും ഞാൻ ചിന്തിച്ചത് നിന്റെ ചിരിയെ പറ്റിയായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളിൽ നീ നിറഞ്ഞു ചിരിക്കുന്ന സമയങ്ങൾ ഞാൻ നിന്നെ തന്നെ നോക്കിയിരുന്നു.. ഒരു കാപ്പി കുടിച്ചു തീരുന്ന സമയത്തിനുള്ളിൽ നമ്മൾ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പോലും ഞാൻ പിന്നീട് ഓർത്തെടുക്കാൻ ശ്രമിച്ചിരുന്നില്ല. നി...