Skip to main content

Posts

Showing posts from February, 2018

നിലാവടർന്ന വഴി

രാവിലെ ഉറക്കമുണർന്നത് മുതൽ അയാൾ ആലോചനയിലായിരുന്നു, തലേന്ന് രാത്രിയിൽ തന്‍റെ സ്വപ്നങ്ങളിൽ നിറഞ്ഞ അവ്യക്തതയെ കുറിച്ചാണയാള്‍ ആലോചിച്ചത് .  നേർത്ത പുകപടലങ്ങൾ ഓർമ്മയെ മറച്ചു പിടിച്ചിരിക്കുന്നത് പോലെ അയാൾക്ക് തോന്നി. ഒരു ചായ കിട്ടിയിരുന്നെങ്കിൽ ഈ അലസതയെ കുടഞ്ഞെറിഞ്ഞു കളയാമായിരുന്നു, അയാൾ അസ്വസ്ഥതപ്പെട്ടു. ഇന്നലെ ഈ വീട്ടിലേക്കു ആദ്യമായി താമസത്തിനു വരുമ്പോൾ ആത്മാർത്ഥ സുഹൃത്തായ നന്ദഗോപനും ഉണ്ടായിരുന്നു ഒപ്പം. രാവിലെയും വൈകിട്ടും പാൽ കൊണ്ടുതരാൻ ആളെ ഏർപ്പെടുത്തിയേക്കാമെന്ന് ഇന്നലെ രാത്രി ഫോൺ വിളിച്ചപ്പോഴും അവൻ ഉറപ്പു തന്നതാണ്. അവനെ വിളിച്ചു വഴക്ക് പറയേണ്ടി വരുമോ എന്നാലോചിച്ചു കൊണ്ടയാൾ മുറിയിൽ നിന്നു കിഴക്കു ഭാഗത്തേക്ക്‌ തുറക്കുന്ന ജനൽ തുറന്നിട്ടു.  ഒരു ചെറുകാറ്റ് അയാളെ തഴുകി മുറിക്കുള്ളിൽ കടന്നു. ഇന്നലെ വന്നപ്പോൾ വീടും പരിസരവും വെറുതെ ഒന്ന് ചുറ്റി നടന്നു കണ്ടതേ ഉണ്ടായിരുന്നുള്ളു. അയാള്‍ ഓര്‍ത്തു.തുറന്നിട്ട ജനലിൽ കൂടി  പരന്നു കിടക്കുന്ന വീടിന്‍റെ പിൻവശം അയാൾക്ക്‌ ദൃശ്യമായി. പായൽ പിടിച്ച മുറ്റത്തിന്‍റെ അതിരിൽ നിന്ന് വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾക്കിടയിലൂടെ നീണ്ടുപോവുന്ന, നടന്നു ...

നിഴലുകള്‍

പടിയിറങ്ങി വന്ന രേണുക പുഴക്കഭിമുഖമായി നിൽക്കുന്ന  രവിയെ നോക്കി അല്‍പ്പനേരം നിന്നു. പിന്നെ പതിയെ നടന്നു രവിയുടെ ഇടത് വശത്ത് ചെന്ന് നിന്നു. രവി തോളിനു മുകളിലൂടെ തല ചെരിച്ചു അവളെ നോക്കി, നിശബ്ദനായി ആ നിൽപ്പ് തുടർന്നു.. രേണുക നോട്ടം പിൻവലിച്ചു പുഴയിലെ വെള്ളമില്ലാത്ത ഇടങ്ങളില്‍ കളിച്ചുതിമിര്‍ക്കുന്ന കുട്ടികളെ നോക്കി. “എല്ലാം എത്ര പെട്ടെന്നാണ് മാറിയത്” അവള്‍ അത്ഭുതപ്പെട്ടു. രവി ചിരിച്ചു. “പെട്ടന്നല്ലല്ലോ. യാത്രപറയാനൊരു വാക്ക് പോലുമില്ലാതെ കടന്ന് പോയത് നാല് വര്‍ഷങ്ങളാണ്.” അയാള്‍ വീണ്ടും ചിരിച്ചു. രേണുക മുഖം കുനിച്ചു. മുഖമുയര്‍ത്തി വീണ്ടും പുഴയെ നോക്കി. “അന്ന് കണ്ട പുഴയുടെ നിഴല്‍ മാത്രമായി. ഒഴുക്ക് കൂടി നിലച്ചു പോയി !! അവളുടെ സ്വരത്തിലൊരു വേദന നിഴലിച്ചു. “മാറ്റം..അത് അങ്ങനെ തന്നെയാവണ്ടേ? രവിയുടെ സ്വരം പതിഞ്ഞു. അപ്പോള്‍ വീശിയൊരു ചെറുകാറ്റില്‍ രേണുകയുടെ സാരിത്തുമ്പ് പറന്ന് പൊങ്ങി.അവളത് പിടിച്ചു തോള്‍ മറച്ചു പുതച്ചു, തണുത്തിട്ടെന്നവണ്ണം. “സുഖമാണോ രവി? “സുഖം....” അയാള്‍ മന്ത്രിച്ചു നിശബ്ദത അവര്‍ക്കിടയില്‍ അല്‍പനേരം കൂടി തുടര്‍ന്നു .. “സുജാതയും മകനും സുഖമായിരിക്കുന്നോ? അവള്‍ അന്വേഷി...

നീ

ഒരു ഒറ്റവരി കവിതയുടെ കാഴ്ചക്കപ്പുറം എന്നെ വായിച്ച , എന്നെ കണ്ട  കണ്ണുകളാണ് നീ.. ഇരുകരകൾക്കിടയിലെ - നേർത്ത ഇടനാഴിയിൽ ഒറ്റയ്ക്ക് ഒഴുകുന്ന നിശബ്ദത.. തണുപ്പ് പൂത്ത നോട്ടങ്ങളിൽ, ഒഴിഞ്ഞുമാറിയ മൗനങ്ങളിൽ, അതേ ദൂരം.. അതേ വേഗം..  മരണതീരത്തിനപ്പുറം,  എന്റെ ചില്ലയിൽ ബാക്കിയാവാൻ  ഞാൻ കുറിച്ച ഒരേ ഒരു കവിത..

അവള്‍

തലക്കുള്ളില്‍ ആയിരം തേനീച്ചകളുടെ മുരൾച്ച . ഓരോ നിമിഷവും അവയുടെ എണ്ണം കൂടി വരുന്നത് പോലെ.. തലയോട് പൊട്ടി പുറത്തേക്ക് വരാന്‍ വെമ്പുന്നത് പോലെ, ഉള്ളിലെ ഓരോ ഞരമ്പിലും രക്തക്കുഴലുകളിലും അവയുടെ കൂട്ടമായുള്ള ആക്രമണം നടക്കുകയാണ്. അല്ല, അവയെന്തോ പറയാന്‍ ശ്രമിക്കുകയാണ്. കൂട്ടത്തോടെ ആക്രമിക്കാന്‍ ശ്രമിക്കയാണ്. ഇത്രമേല്‍ വേദന എന്താണ്?! അല്ല!! തെനീച്ചകൂട്ടമല്ല..!!ആരൊക്കെയാണ് അത്?! പരിചയമുള്ളവര്‍ തന്നെ..എല്ലാവരും ഒരുമിച്ചാണല്ലോ?! അമ്മയാണോ മുന്നില്‍?! അതെ, കൂടെ അച്ഛനുമുണ്ട്.പിന്നെയാരോക്കെയോ! അമ്മാവനും അപ്പച്ചിമാരും, എല്ലാവരും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടല്ലോ. ഇതെന്താണ് അവര്‍ പറയുന്നതൊന്നും തനിക്ക് കേൾക്കാൻ  കഴിയാത്തത് ?! എന്താണിത്ര ബഹളങ്ങള്‍?! അവരെന്താണ് തനിക്കടുത്തേക്ക്  വരാതെ മാറി നില്ക്കുന്നത്? അമ്മയെന്തിനാണ് കരയുന്നത്?! അച്ഛന്‍ തന്നെ നോക്കുന്നില്ലല്ലോ?! ഇതാരാണ് മുഖത്തേക്ക് വെളിച്ചമടിക്കുന്നത്? എന്തൊരു ചൂടാണിത്?!! ഇത്തിരി കാറ്റ് കിട്ടിയിരുന്നെങ്കില്‍. ദാഹിക്കുന്നല്ലോ? അമ്മയോടിത്തിരിവെള്ളം ചോദിച്ചാലോ. പക്ഷെ അമ്മ കരയുന്നതല്ലാതെ തന്നെ നോക്കുന്നില്ല!!! “ഇങ്ങോട്ടിറങ്ങ്, മതി ഇരുന്ന്സ്വ...