വേഗങ്ങളെ പിടിച്ചു നിർത്തി കല്ല് കെട്ടി, കമ്പു കോർത്തു ഉള്ളുറഞ്ഞു കനം തിങ്ങിയ മൗനമാക്കുമ്പോൾ , പൊട്ടിയുതിർന്നുണർന്നു വരുന്നൊരു കാലം അടിയിലെവിടെയോ അടിഞ്ഞു കിടന്നിരുന്നു . ഉയിർക്കൊണ്ട പുതിയ പ്രവാഹങ്ങളിൽ തുരുമ്പെടുത്ത പടവാളുകൾ തീരം തേടി പാഞ്ഞു,സീമകളില്ലാതെ .. മറഞ്ഞുപോയ ഓർമകൾക്ക് ഇത്രയേറെ മുറിവുണ്ടാക്കാൻ കഴിയുമെന്ന് ഓർമിപ്പിച്ചു കൊണ്ട് , പിന്നെയും നിസ്സംഗമായി തീ പടർന്നു കൊണ്ടിരുന്നു . ഇരുകരകളിലെയും സ്വർഗം നഷ്ടപ്പെടുന്നവർ, ഭൂമിയും ആകാശവും മാത്രമല്ലാതൊരു നിയമം തേടുന്നവരായി.. തേടിചെല്ലാനില്ലാത്ത വിധം ശൂന്യമായ നിലങ്ങളിൽ കണ്ണീരിന്റെ ഉപ്പുനീരുറവ പുതിയ ചാലുകീറി ഒഴുകിയിരുന്നു.. യുഗങ്ങളോളം ഘനീഭവിച്ചു പോയ, പകയുടെ ,തിര തുപ്പിയ ജീർണ്ണനിലങ്ങൾ..