Skip to main content

Posts

Showing posts from January, 2022

നിനക്കുള്ള കത്തുകൾ 11

നീ ആയിരുന്നു.. നീ മാത്രമായിരുന്നു, മറ്റൊന്നിനും സാധിക്കാത്ത വിധം എന്നിൽ ചിലതുണർത്തിയ ഒരേ ഒരുവൻ. വാക്കുകളായിരുന്നു നീ, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചിതറി മാറിക്കൊണ്ടിരുന്ന അർത്ഥതലങ്ങൾ. ഒരു തുള്ളിയിൽ വിഷം കലർത്തി, പ്രണയം പകർന്നു തന്ന ഒരേ ഒരുവൻ. ഭ്രാന്തമായി എനിക്ക് ചുറ്റും ഒഴുകി നിറഞ്ഞവൻ. എന്റെ നാഭിയിൽ മഞ്ഞു പെയ്യിച്ച മാന്ത്രികൻ.. നോട്ടം കൊണ്ട് എന്റെ കണ്ണുകളെ തളർത്തിയ, ശ്വാസം കൊണ്ടെന്റെ കഴുത്തിൽ വിയർപ്പൊഴുക്കിയ, ചുണ്ടുകൾ കൊണ്ടെന്റെ ചുണ്ടിൽ മൂന്നു പതിറ്റാണ്ടിന്റെ തേരോട്ടം നടത്തിയ, സ്പർശം കൊണ്ടെന്നിൽ പടർന്നു വേരോടിയ, ഒരേ ഒരുവൻ. നീ എന്നിൽ, ഭ്രാന്ത്‌ മുളപ്പിച്ച നേരങ്ങളിൽ ഞാനോരോ ലോകങ്ങൾ നെയ്തിരുന്നു. അപ്പോഴൊക്കെ, മറ്റൊന്നിനും കടക്കാനാവാത്ത വിധം എന്റെ അതിരുകളിൽ നീ  അനുവാദമില്ലാതെ കാവലൊരുക്കി.. ഇനി നീ തന്നെ, എന്റെ നേരും നിയമവും..

അവരിടങ്ങൾ 23

തോരാതെ പെയ്തു തുടങ്ങിയ മഴ മൂന്നാം ദിവസവും തുടർന്നു കൊണ്ടിരിക്കുന്നു. രാവിലെ മുതൽ മൂടി കെട്ടിയ അന്തരീക്ഷം ആണ്. അവൾ ജനലിൽ കൂടി പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരുന്നു.  വീശിയടിക്കുന്ന കാറ്റും കൂടെ മഴയും തകർക്കുന്നു.  മുഖത്തേക്ക് ഇടക്കിടക്ക് ചിതറി വീഴുന്ന മഴത്തുള്ളികൾ തണുത്ത സൂചി തുമ്പ് കൊണ്ട് ചെറുതായി കുത്തുന്നത് പോലെ ആണ് അവൾക്ക് തോന്നിയത്. ആ തണുപ്പ് അസ്വദിച്ചും മഴയുടെ ശബ്ദം കേട്ടും അവൾ അങ്ങനെ തന്നെ ഇരുന്നു. "വെറുതെ ചാറ്റൽ അടിച്ചു പനി പിടിപ്പിക്കേണ്ട.." അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. എതിർവശത്തെ ഭിത്തിക്കരികിൽ ഇട്ടിരിക്കുന്ന ചാരു കസേരയിൽ ഇരുന്ന് അവൻ അവളെ നോക്കി ചിരിച്ചു. മടിയിലെ ചെറിയ ബോർഡിൽ പേപ്പറുകൾ അടുക്കി വച്ചിരിക്കുന്നു. അടുത്തു കിടന്ന മേശയിൽ, നിറയെ എഴുതിയ കുറെ പേപ്പറുകളും ഇരിക്കുന്നു. കൈയിലിരുന്ന പേന കൊണ്ട് താടിയിൽ താളം പിടിച്ചു കൊണ്ട് അവൻ അവളെ നോക്കി ചിരിച്ചു. "ഒരു മഴ ചാറ്റൽ കൊണ്ടൊന്നും എനിക്കങ്ങനെ പനി പിടിച്ച ചരിത്രം ഇല്ല.." അവൾ അവനെ നോക്കി തല വെട്ടിച്ചു കൊണ്ട് പറഞ്ഞു. "ചരിത്രം തിരുത്തി എഴുതപ്പെടാൻ ഉള്ളതാണെന്നല്ലേ?! " എന്റെ കാര്യത്തിൽ അതിന...