ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .
“ഹലോ"
“നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.
“രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും.
“പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?!
“പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി പിറന്നാൾ പരിപാടി ”
“മുപ്പത്തിയഞ്ച് വയസ്സ് എന്നു പറയുന്നത് തിളയ്ക്കുന്ന പ്രായമാണ് സുഹൃത്തേ..” വീണ്ടും നൌഷാദിന്റെ ചിരി മുഴങ്ങി.
"അതെയതെ.. ആകെ തിളച്ചു മറിഞ്ഞു നിൽക്കുകയാണ്. നീ വിളിച്ച കാര്യം പറ.മറ്റേ കാര്യം എന്തായി?! വല്ലതും നടക്കുമോ..?"
ആ.. അത് പറയാൻ ആണ് ഞാൻ വിളിച്ചത്. “ നൌഷാദിന്റെ മറുപടി കേട്ട് അയാൾ ആകാംഷയോടെ ശ്രദ്ധിച്ചു. നൌഷാദ് തുടർന്നു, “അയാളുടെ equipments എല്ലാം നമുക്ക് തരാം എന്നാണ് അയാൾ പറയുന്നത്. നിനക്ക് അറിയാമല്ലോ, സിനിമയോടുള്ള ഭ്രാന്ത് മൂത്താണ് അയാൾ അതൊക്കെ വാങ്ങി കൂട്ടി വച്ചേക്കുന്നത്. അത് തുരുമ്പെടുത്ത് നശിച്ചാലും കലാമൂല്യമുള്ള ഒരു സിനിമക്കല്ലാതെ ഉപയോഗിക്കില്ല എന്ന വാശിയിലാണ്. അയാൾക്ക് കുറെ ഐഡിയാസ് ഉണ്ട്. അത് നമ്മുടെ മേലെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും നമ്മളൊന്നു കണ്ടറിഞ്ഞു നിന്നാൽ കാര്യം നടക്കും. അയാളുടെ വാചകമടി കുറെ സഹിച്ചിട്ടാണെങ്കിലും നമ്മുടെ കഥ കേൾക്കാം എന്നു പുള്ളി സമ്മതിച്ചിട്ടുണ്ട്.” നൌഷാദ് പറഞ്ഞു നിർത്തി.
“നമ്മൾ പറഞ്ഞാലും അയാൾക്ക് ഇഷ്ടപ്പെടണം എന്നില്ലല്ലോ”. അയാളൊരു സംശയത്തോടെ നൌഷാദിനോട് തിരക്കി.
“അതിന്റെ ഉത്തരവാദിത്തം നിനക്ക് ആണ്.എന്ത് പറഞ്ഞിട്ടാണെങ്കിലും ഇഷ്ടപ്പെടുത്തണം. നമുക്കിപ്പോൾ അയാളുടെ ഡിമാൻഡ്സ് അംഗീകരിക്കാതെ വേറെ മർഗമില്ല. നിന്നോട് അത് ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.” നൌഷാദ് പറഞ്ഞത് കേട്ട് അയാൾ നിശബ്ദനായി. “എടാ.. നീയിങ്ങനെ സംശയിക്കുകയായൊന്നും വേണ്ട. ഇതൊരു ചാൻസ് ആണ്. നമുക്ക് നാളെ തന്നെ അയാളെ കാണാൻ പോകണം.” നൌഷാദ് വീണ്ടും പറഞ്ഞു.
“നാളെയോ"?
"എന്താ.. നാളെ എന്തേലും പരിപാടി ഉണ്ടോ?"
"ഏയ്.. എനിക്കെന്തു പരിപാടി.പക്ഷേ, കഥ കൈയിലുണ്ടെങ്കിലും ആരോടെങ്കിലും അത് പറയുന്ന കാര്യം വരുമ്പോൾ എനിക്ക് ആകെയൊരു ടെൻഷൻ ആണ്”
"ഒരു ടെൻഷനും വേണ്ട..നമ്മൾ നാളെ രാവിലെ തന്നെ പോകുന്നു. അയാളെ കാണുന്നു. കഥ പറഞ്ഞു വീഴ്ത്തുന്നു. കാത്തു നിന്നാൽ അയാളുടെ മനസ് എപ്പോൾ മാറുമെന്ന് പറയാൻ പറ്റില്ല. അയാൾ ഒരു വട്ട് തരം ആണ്". നൌഷാദ് പറഞ്ഞു.
"ഉം.നോക്കാം.” അയാൾ ആലോചനയോടെ മൂളി.
"ഒന്നും നോക്കാനില്ല.ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം.” നൌഷാദ് പറഞ്ഞു
"ഞാൻ വരണോടാ.. നീ പോയി കണ്ടു സംസാരിച്ചാൽ പോരേ.” അയാൾ വീണ്ടും ഒരു സംശയത്തോടെ ചോദിച്ചു.
“നീ എന്റെ വായിൽ നിന്നൊന്നും കേൾക്കരുത് പറഞ്ഞേക്കാം. നീ തന്നെ വന്നാലെ ശരിയാകൂ. നിന്റെ കഥ അല്ലേ, നീയാണ് സംവിധായകനും. നീ തന്നെ പറയണം. അയാൾ നമ്മുടെ കൂടെ നില്ക്കും .എനിക്ക് ഉറപ്പാണ്”
“ഉം.. നാളെ പോകാം എന്നാൽ.. ഞാൻ നേരെ റയിൽവേ സ്റ്റേഷനിലേക്ക് വരാം. നീ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് സമയം പറഞ്ഞാൽ മതി.
“ഓക്കെ.. എന്നാൽ പിന്നെ നാളെ കാണാം.. ഞാൻ വച്ചേക്കുവാ. ഭാര്യയെയും കൊച്ചിനെയും കൂട്ടി ഒന്ന് പുറത്തു പോകണം.” നൌഷാദ് പറഞ്ഞു.
"ഓക്കെ..” അയാൾ മറുപടി പറഞ്ഞു.
“അപ്പോൾ എന്റെ വക പിറന്നാൾ ആശംസകൾ” ഫോൺ കട്ട് ചെയ്യുന്നതിന് മുൻപ് നൌഷാദ് ചിരിച്ചു കൊണ്ട് പറഞ്ഞു.അയാൾ മറുപടി പറയാതെ ചിരിച്ചു.
ഫോൺ വച്ചിട്ട് അയാൾ കുറച്ചു നേരം ആലോചനയോടെ നിന്നു. എന്നിട്ട് മേശവലിപ്പിൽ നിന്ന് വൃത്തിയായി അടുക്കി കെട്ടി വച്ചിരിക്കുന്ന പേപ്പറുകൾ വലിച്ചെടുത്തു. അതുമായി കട്ടിലിൽ വന്നിരുന്നിട്ട് അയാൾ അതിൽ പതിയെ വിരലുകൾ ഓടിച്ചു. ജീവിതത്തിൽ ആദ്യമായും അവസാനമായും ഉള്ള ആഗ്രഹമാണ് സിനിമ. സ്വന്തമായി ഒരു സിനിമ എങ്കിലും ചെയ്തിട്ട് ജീവിതകാലം മുഴുവൻ വെറുതെ ഇരിക്കാനും തയ്യാറാണ്. കൈയിലൊരു എൻജിനിയറിങ് ബിരുദം ഉണ്ടായിട്ടും മലേഷ്യയിൽ നല്ല ജോലി ഉണ്ടായിട്ടും അതെല്ലാം കളഞ്ഞിട്ട് നാട്ടിൽ വന്നതും സിനിമ എന്ന മനോഹരമായ ഭ്രാന്ത് കൂടെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആണ്. വെറുതെ ഓരോന്ന് ആലോചിച്ച് ആ പേപ്പറുകളിൽ വെറുതെ വിരലുകൾ ഓടിക്കുമ്പോൾ ജീവിതം ഉരുക്കിയൊഴിച്ചു വിരിയിച്ച വാക്കുകളുടെ ചൂട് അയാൾക്ക് അനുഭവപ്പെട്ടു. എഴുതിയും തിരുത്തിയും ആ ഒരു കഥയ്ക്ക് മേലുള്ള തപസ്സ് ആരംഭിച്ചിട്ട് കാലങ്ങളായി. അത് ആദ്യമായി നാളെ ഒരാൾ കേൾക്കാൻ പോകുന്നു എന്നോർത്തപ്പോൾ അയാൾക്ക് അടക്കാനാവാത്ത ഒരു ആകാംക്ഷ ഉണ്ടായി. അയാൾ എഴുന്നേറ്റ് പേപ്പറുകൾ തിരികെ മേശക്കുള്ളിൽ വച്ച് അടച്ചിട്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി പോയി.
“ഹലോ"
“നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.
“രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും.
“പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?!
“പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി പിറന്നാൾ പരിപാടി ”
“മുപ്പത്തിയഞ്ച് വയസ്സ് എന്നു പറയുന്നത് തിളയ്ക്കുന്ന പ്രായമാണ് സുഹൃത്തേ..” വീണ്ടും നൌഷാദിന്റെ ചിരി മുഴങ്ങി.
"അതെയതെ.. ആകെ തിളച്ചു മറിഞ്ഞു നിൽക്കുകയാണ്. നീ വിളിച്ച കാര്യം പറ.മറ്റേ കാര്യം എന്തായി?! വല്ലതും നടക്കുമോ..?"
ആ.. അത് പറയാൻ ആണ് ഞാൻ വിളിച്ചത്. “ നൌഷാദിന്റെ മറുപടി കേട്ട് അയാൾ ആകാംഷയോടെ ശ്രദ്ധിച്ചു. നൌഷാദ് തുടർന്നു, “അയാളുടെ equipments എല്ലാം നമുക്ക് തരാം എന്നാണ് അയാൾ പറയുന്നത്. നിനക്ക് അറിയാമല്ലോ, സിനിമയോടുള്ള ഭ്രാന്ത് മൂത്താണ് അയാൾ അതൊക്കെ വാങ്ങി കൂട്ടി വച്ചേക്കുന്നത്. അത് തുരുമ്പെടുത്ത് നശിച്ചാലും കലാമൂല്യമുള്ള ഒരു സിനിമക്കല്ലാതെ ഉപയോഗിക്കില്ല എന്ന വാശിയിലാണ്. അയാൾക്ക് കുറെ ഐഡിയാസ് ഉണ്ട്. അത് നമ്മുടെ മേലെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും നമ്മളൊന്നു കണ്ടറിഞ്ഞു നിന്നാൽ കാര്യം നടക്കും. അയാളുടെ വാചകമടി കുറെ സഹിച്ചിട്ടാണെങ്കിലും നമ്മുടെ കഥ കേൾക്കാം എന്നു പുള്ളി സമ്മതിച്ചിട്ടുണ്ട്.” നൌഷാദ് പറഞ്ഞു നിർത്തി.
“നമ്മൾ പറഞ്ഞാലും അയാൾക്ക് ഇഷ്ടപ്പെടണം എന്നില്ലല്ലോ”. അയാളൊരു സംശയത്തോടെ നൌഷാദിനോട് തിരക്കി.
“അതിന്റെ ഉത്തരവാദിത്തം നിനക്ക് ആണ്.എന്ത് പറഞ്ഞിട്ടാണെങ്കിലും ഇഷ്ടപ്പെടുത്തണം. നമുക്കിപ്പോൾ അയാളുടെ ഡിമാൻഡ്സ് അംഗീകരിക്കാതെ വേറെ മർഗമില്ല. നിന്നോട് അത് ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.” നൌഷാദ് പറഞ്ഞത് കേട്ട് അയാൾ നിശബ്ദനായി. “എടാ.. നീയിങ്ങനെ സംശയിക്കുകയായൊന്നും വേണ്ട. ഇതൊരു ചാൻസ് ആണ്. നമുക്ക് നാളെ തന്നെ അയാളെ കാണാൻ പോകണം.” നൌഷാദ് വീണ്ടും പറഞ്ഞു.
“നാളെയോ"?
"എന്താ.. നാളെ എന്തേലും പരിപാടി ഉണ്ടോ?"
"ഏയ്.. എനിക്കെന്തു പരിപാടി.പക്ഷേ, കഥ കൈയിലുണ്ടെങ്കിലും ആരോടെങ്കിലും അത് പറയുന്ന കാര്യം വരുമ്പോൾ എനിക്ക് ആകെയൊരു ടെൻഷൻ ആണ്”
"ഒരു ടെൻഷനും വേണ്ട..നമ്മൾ നാളെ രാവിലെ തന്നെ പോകുന്നു. അയാളെ കാണുന്നു. കഥ പറഞ്ഞു വീഴ്ത്തുന്നു. കാത്തു നിന്നാൽ അയാളുടെ മനസ് എപ്പോൾ മാറുമെന്ന് പറയാൻ പറ്റില്ല. അയാൾ ഒരു വട്ട് തരം ആണ്". നൌഷാദ് പറഞ്ഞു.
"ഉം.നോക്കാം.” അയാൾ ആലോചനയോടെ മൂളി.
"ഒന്നും നോക്കാനില്ല.ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം.” നൌഷാദ് പറഞ്ഞു
"ഞാൻ വരണോടാ.. നീ പോയി കണ്ടു സംസാരിച്ചാൽ പോരേ.” അയാൾ വീണ്ടും ഒരു സംശയത്തോടെ ചോദിച്ചു.
“നീ എന്റെ വായിൽ നിന്നൊന്നും കേൾക്കരുത് പറഞ്ഞേക്കാം. നീ തന്നെ വന്നാലെ ശരിയാകൂ. നിന്റെ കഥ അല്ലേ, നീയാണ് സംവിധായകനും. നീ തന്നെ പറയണം. അയാൾ നമ്മുടെ കൂടെ നില്ക്കും .എനിക്ക് ഉറപ്പാണ്”
“ഉം.. നാളെ പോകാം എന്നാൽ.. ഞാൻ നേരെ റയിൽവേ സ്റ്റേഷനിലേക്ക് വരാം. നീ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് സമയം പറഞ്ഞാൽ മതി.
“ഓക്കെ.. എന്നാൽ പിന്നെ നാളെ കാണാം.. ഞാൻ വച്ചേക്കുവാ. ഭാര്യയെയും കൊച്ചിനെയും കൂട്ടി ഒന്ന് പുറത്തു പോകണം.” നൌഷാദ് പറഞ്ഞു.
"ഓക്കെ..” അയാൾ മറുപടി പറഞ്ഞു.
“അപ്പോൾ എന്റെ വക പിറന്നാൾ ആശംസകൾ” ഫോൺ കട്ട് ചെയ്യുന്നതിന് മുൻപ് നൌഷാദ് ചിരിച്ചു കൊണ്ട് പറഞ്ഞു.അയാൾ മറുപടി പറയാതെ ചിരിച്ചു.
ഫോൺ വച്ചിട്ട് അയാൾ കുറച്ചു നേരം ആലോചനയോടെ നിന്നു. എന്നിട്ട് മേശവലിപ്പിൽ നിന്ന് വൃത്തിയായി അടുക്കി കെട്ടി വച്ചിരിക്കുന്ന പേപ്പറുകൾ വലിച്ചെടുത്തു. അതുമായി കട്ടിലിൽ വന്നിരുന്നിട്ട് അയാൾ അതിൽ പതിയെ വിരലുകൾ ഓടിച്ചു. ജീവിതത്തിൽ ആദ്യമായും അവസാനമായും ഉള്ള ആഗ്രഹമാണ് സിനിമ. സ്വന്തമായി ഒരു സിനിമ എങ്കിലും ചെയ്തിട്ട് ജീവിതകാലം മുഴുവൻ വെറുതെ ഇരിക്കാനും തയ്യാറാണ്. കൈയിലൊരു എൻജിനിയറിങ് ബിരുദം ഉണ്ടായിട്ടും മലേഷ്യയിൽ നല്ല ജോലി ഉണ്ടായിട്ടും അതെല്ലാം കളഞ്ഞിട്ട് നാട്ടിൽ വന്നതും സിനിമ എന്ന മനോഹരമായ ഭ്രാന്ത് കൂടെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആണ്. വെറുതെ ഓരോന്ന് ആലോചിച്ച് ആ പേപ്പറുകളിൽ വെറുതെ വിരലുകൾ ഓടിക്കുമ്പോൾ ജീവിതം ഉരുക്കിയൊഴിച്ചു വിരിയിച്ച വാക്കുകളുടെ ചൂട് അയാൾക്ക് അനുഭവപ്പെട്ടു. എഴുതിയും തിരുത്തിയും ആ ഒരു കഥയ്ക്ക് മേലുള്ള തപസ്സ് ആരംഭിച്ചിട്ട് കാലങ്ങളായി. അത് ആദ്യമായി നാളെ ഒരാൾ കേൾക്കാൻ പോകുന്നു എന്നോർത്തപ്പോൾ അയാൾക്ക് അടക്കാനാവാത്ത ഒരു ആകാംക്ഷ ഉണ്ടായി. അയാൾ എഴുന്നേറ്റ് പേപ്പറുകൾ തിരികെ മേശക്കുള്ളിൽ വച്ച് അടച്ചിട്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി പോയി.
Comments
Post a Comment