Skip to main content

Posts

Showing posts from November, 2017

ഹാദിയ

അവൾ നിശ്ശബ്ദയായിരുന്നതല്ല..നിശ്ശബ്ദയാക്കി തീർത്തതാണവളെ, ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ. കാറ്റുകൊണ്ടും കടലുകൊണ്ടും  മറച്ചും ഒതുക്കിയും വച്ചിരുന്നിട്ടും ഇത്രനാൾ പുകഞ്ഞു കിടന്ന ഉള്ളിലെ തീയവൾ ആഞ്ഞുതുപ്പിയത് കേരളത്തിന്റെ വച്ചുകെട്ടിയ  കപടതയിലേക്കാണ്. അവളനുഭവിച്ച, കടന്നുപോകുന്ന സംഘർഷങ്ങളുടെ ആകെത്തുകയായിരുന്നു  അവളിൽ നിന്നുയർന്ന ആ ഉറച്ച വാക്കുകൾ. അടിച്ചമർത്തൽ, ഒരുവളെ തനിക്കെതിരെ നിൽക്കുന്ന ലോകത്തെ ഒറ്റയ്ക്ക്  നേരിടാൻ പ്രാപ്തിയുള്ളവളാക്കി തീർക്കുമെന്നതിനു വേറൊരു ഉദാഹരണവും വേണ്ട. ഹാദിയ, അവൾ മാത്രം മതി. ഇരട്ടചങ്കന്മാരുടെ കൊടിയുയർന്നു പരിലസിക്കുന്ന നാട്ടിൽ ഒരു സ്ത്രീയുടെ ജീവിതസ്വാതന്ത്ര്യത്തിനുമേൽ വരിഞ്ഞ ചങ്ങല എന്തുകൊണ്ട് ആരും  കാണാതെ പോകുന്നു എന്നതിനുള്ള ഉത്തരം ആര് തരാനാണ് ??! സ്വന്തം ഇഷ്ടപ്രകാരം ഒരു മതവിശ്വാസത്തെ സ്വീകരിക്കാനും ഇഷ്ട്ടപ്പെട്ടവനെ വിവാഹം കഴിക്കാനുമുള്ള ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തെ തളച്ചിടുക എന്നത് ജനാധിപത്യത്തിന്റെ ഏത് ഏടിലാണ് എഴുതി വച്ചത് ?? എന്റെ മതവും ഞാൻ സ്വീകരിച്ച ആളും എന്റെ മാത്രം ഇഷ്ടങ്ങളാണെന്നു ഉറക്കെ വിളിച്ചു പറയുന്ന ഒരു പെണ്ണിന്റെ വാക്കിനെ കേ...

മഴ കാറ്റിനോട് പറഞ്ഞത്

നീയെന്ന കാറ്റിന്റെ വേരിൽ മുളച്ച മഴമരമായിരുന്നു ഞാൻ. നീ വീശിയ വേഗത്തിൽ ഞാനെന്നും എന്നെ എവിടെയോ ഉപേക്ഷിച്ചു കൊണ്ടിരുന്നു. കാലങ്ങളായി പെയ്ത മഴദൂരങ്ങൾക്കിടയിൽ നിന്നിലേക്കുള്ള ദൂരം നേർത്തതും വിജനവുമായികൊണ്ടേയിരിക്കുന്നു. പെയ്തു തീരാനിനിയുമുണ്ടേറെ എങ്കിലും നിന്റെ ദിക്കുകൾ തേടിയലയാൻ ചിറകുകൾ ഇല്ലെനിക്കിനി ബാക്കി. തപിക്കുന്ന, വരണ്ട, വിജന തീരങ്ങൾ ഇനിയുമുണ്ടേറെ  കാതങ്ങൾക്കപ്പുറം. നീയെന്ന വാക്കിലൂർന്ന് നിനക്ക് താഴെ ഞാനടിഞ്ഞ മണ്ണല്ലെന്റെ അവസാനം, വിജനതീരങ്ങൾ ഇനിയുമുണ്ടേറെ കാതങ്ങൾക്കപ്പുറം.. പലവഴിയൊഴുകി, പല തിരക്കൈകളിൽ ഏറി പലനാൾ കഴിഞ്ഞൊരു ദൂരത്തിൽ ഒരേ കര തേടുന്ന സഹയാത്രികരായി നാം നമ്മെ കണ്ടെത്താം..

മഴയോർമകൾ 3 : കളർപെൻസിലുകൾ

മഴയും തണുപ്പുമായാൽ അമ്മക്ക് ആസ്മയുടെ ശല്യം കൂടുന്ന കാലമായിരുന്നു അത്. അവധിക്കാലമാകുമ്പോൾ രണ്ടു വയസ് വ്യത്യാസത്തിൽ മൂന്നു മക്കൾ ഉള്ളതിൽ ഒന്നിനെ എപ്പോഴും അമ്മയുടെ വീട്ടിലാക്കുമായിരുന്നു. മൂന്നുപേരുടെ പുറകെ ഒരുമിച്ചോടാനുള്ള ആരോഗ്യം അമ്മക്ക് ആ സമയങ്ങളിൽ ഉണ്ടാകാറില്ല. അച്ഛൻ ആഴ്ചയിലെ വരുള്ളൂ എന്നതും അമ്മയുടെ ജോലിഭാരം കൂട്ടി. അമ്മവീട്ടിൽ പോയി നിൽക്കാനുള്ള നറുക്കു വീഴുന്നത് മിക്കപ്പോഴും എനിക്കായിരിക്കും. അങ്ങനെ ഒരു അവധിക്കാലത്തു മഴ കനത്ത ദിവസങ്ങളിൽ, നിറഞ്ഞ തോടും പുഴയും കാണാൻ മഴ ഒന്ന് തോർന്നു നിന്ന സമയത്ത് ചേച്ചി അനിയത്തിയേം കൂട്ടി പോയി. പുഴ കവിഞ്ഞു വെള്ളം പാടങ്ങളിൽ നിറഞ്ഞു കിടക്കുന്നു. നിറഞ്ഞൊഴുകുന്നൊരു കൈത്തോടിന് കുറുകെ ഉള്ള തെങ്ങിൻതടി പാലം കടന്നു ചെന്നുള്ള തുറസ്സായ പ്രദേശത്തു നിന്നാണ് പൊതുവെ വെള്ളം കാണാൻ എല്ലാരും നിൽക്കാറുള്ളത്. മഴ കനത്താൽ ആ പ്രദേശവും കൈത്തോടും കവിഞ്ഞു സമീപത്തുള്ള കുടിലുകൾ ഒന്നാകെ വെള്ളത്തിലാകും. പാലം മുട്ടിയാണ് കൈത്തോടിൽ വെള്ളം ഒഴുകുന്നത്. മറ്റുള്ള സമയങ്ങളിൽ കുളി അലക്ക് തുടങ്ങിയവയ്ക്കു ആളുകൾ ആശ്രയിക്കുന്നതും ആ കൈത്തോടിനെ ആയിരുന്നു. ആ സമയത്തെന്നോ ആരോ അനിയത്തിക്ക് കുറച്ചു പെ...