മഴയും തണുപ്പുമായാൽ അമ്മക്ക് ആസ്മയുടെ ശല്യം കൂടുന്ന കാലമായിരുന്നു അത്. അവധിക്കാലമാകുമ്പോൾ രണ്ടു വയസ് വ്യത്യാസത്തിൽ മൂന്നു മക്കൾ ഉള്ളതിൽ ഒന്നിനെ എപ്പോഴും അമ്മയുടെ വീട്ടിലാക്കുമായിരുന്നു. മൂന്നുപേരുടെ പുറകെ ഒരുമിച്ചോടാനുള്ള ആരോഗ്യം അമ്മക്ക് ആ സമയങ്ങളിൽ ഉണ്ടാകാറില്ല. അച്ഛൻ ആഴ്ചയിലെ വരുള്ളൂ എന്നതും അമ്മയുടെ ജോലിഭാരം കൂട്ടി. അമ്മവീട്ടിൽ പോയി നിൽക്കാനുള്ള നറുക്കു വീഴുന്നത് മിക്കപ്പോഴും എനിക്കായിരിക്കും. അങ്ങനെ ഒരു അവധിക്കാലത്തു മഴ കനത്ത ദിവസങ്ങളിൽ, നിറഞ്ഞ തോടും പുഴയും കാണാൻ മഴ ഒന്ന് തോർന്നു നിന്ന സമയത്ത് ചേച്ചി അനിയത്തിയേം കൂട്ടി പോയി. പുഴ കവിഞ്ഞു വെള്ളം പാടങ്ങളിൽ നിറഞ്ഞു കിടക്കുന്നു. നിറഞ്ഞൊഴുകുന്നൊരു കൈത്തോടിന് കുറുകെ ഉള്ള തെങ്ങിൻതടി പാലം കടന്നു ചെന്നുള്ള തുറസ്സായ പ്രദേശത്തു നിന്നാണ് പൊതുവെ വെള്ളം കാണാൻ എല്ലാരും നിൽക്കാറുള്ളത്. മഴ കനത്താൽ ആ പ്രദേശവും കൈത്തോടും കവിഞ്ഞു സമീപത്തുള്ള കുടിലുകൾ ഒന്നാകെ വെള്ളത്തിലാകും. പാലം മുട്ടിയാണ് കൈത്തോടിൽ വെള്ളം ഒഴുകുന്നത്. മറ്റുള്ള സമയങ്ങളിൽ കുളി അലക്ക് തുടങ്ങിയവയ്ക്കു ആളുകൾ ആശ്രയിക്കുന്നതും ആ കൈത്തോടിനെ ആയിരുന്നു. ആ സമയത്തെന്നോ ആരോ അനിയത്തിക്ക് കുറച്ചു പെൻസിലുകൾ സമ്മാനിച്ചിരുന്നു. സ്‌കൂൾ തുറക്കാൻ സമയമായിട്ടില്ലെങ്കിലും ഊണിലും ഉറക്കത്തിലും അവളത് കൈകളിൽ തന്നെ കൊണ്ട് നടന്നു . വെള്ളം കാണാൻ ചേച്ചിയുടെ കൈയിൽ പിടിച്ചിറങ്ങുമ്പോഴും അവളത് കൈയിൽ തന്നെ കരുതി. ചേച്ചിയുടെ കൈയിൽ പിടിച്ചു തന്നെ പാലം കടക്കാൻ കയറിയ അവൾ , കാലു തെന്നിയതും വെള്ളത്തിൽ വീണതും ഒപ്പം കഴിഞ്ഞു. ചേച്ചിയുടെ ഞെട്ടൽ അലറിക്കരച്ചിൽ ആയി മാറുമ്പോഴേക്കും അവളൊഴുകി ദൂരെ എത്തിയിരുന്നു..ആളുകൾ ഓടിയെത്തി ദിക്കറിയാതെ പരന്നു കിടക്കുന്ന വെള്ളത്തിൽ നോക്കി പകച്ചു നിന്നു. ഒഴുകിയകന്ന അനിയത്തിയുടെ കുഞ്ഞികൈകൾ കുറച്ചു ദൂരെ പാടത്തിനു നടുവിൽ പൊങ്ങി. ഓടിയെത്തിയവർ ഒന്നടങ്കം വെള്ളത്തിൽ ചാടി അവളുടെ കൈകൾ ഉയരുന്ന ദിക്ക് നോക്കി നീന്തി.
വിവരം പെട്ടെന്ന് തന്നെ വീട്ടിലെത്തി . ആസ്മയുടെ കാര്യം മറന്നു ഓടിയെത്തിയ അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു കൊണ്ട് അവിടെത്തന്നെ ബോധം കെട്ടു വീണു. അത് കണ്ട ചേച്ചിയുടെ നിലവിളി ഒന്നുകൂടി ഉച്ചത്തിലായി.ഓടിയെത്തിയവർ രണ്ടുപേരെയും ആശ്വസിപ്പിക്കുന്നതിനിടയിൽ വെള്ളത്തിൽ ചാടിയവർ അനിയത്തിയുമായി കരക്കണഞ്ഞു. കുടിച്ച വെള്ളം പുറത്തെടുത്തും തുടർന്നും നൽകിയ പ്രഥമശുശ്രുഷയിൽ ബോധം വീണ അവളുടെ കരച്ചിൽ "എന്റെ പെൻശിലെ എന്റെ പെൻശിലേ " എന്നായിരുന്നു. അവൾക്കവളുടെ പ്രിയപ്പെട്ട കളർ പെൻസിലുകൾ കൈവിട്ടു പോയിരുന്നു വെള്ളത്തിൽ. ഒരു വെള്ളപ്പൊക്കത്തിന്റെ നടുക്കുന്നൊരു ഓർമ ആണതെങ്കിലും ആ നിഷ്കളങ്കമായ കരച്ചിൽ ഓർക്കുമ്പോൾ ഇന്നും അറിയാതെ ചിരി വരും. പക്ഷെ, അതിനു ശേഷവും ഇങ്ങനെ അപ്രതീഷിതമായി ഓരോരോ അപകടങ്ങളിൽ ചെന്ന് ചാടി അവൾ അമ്മയുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു .അവൾ കളിയ്ക്കാൻ പോയി വന്നാൽ മിക്കപ്പോഴും ഏതെങ്കിലും കുട്ടികളുടെ അച്ഛനോ അമ്മയോ പരാതിയുമായി വരും സ്ഥിരം . അവളുടെ കുരുത്തക്കേടുകൾക്ക് ഞങ്ങൾ ചേച്ചിമാർ അമ്മയുടെയും അച്ഛന്റെയും കൈകളിൽ നിന്നു കണക്കിന് വാങ്ങി കൂട്ടുകയും ചെയ്തു കൊണ്ടിരുന്നു.മാത്രമല്ല , നടന്നു പോകുമ്പോൾ പട്ടിയുടെ ആക്രമണത്തിന് ഇരയാകുക, സ്‌കൂളിൽ പോകുമ്പോഴോ വരുമ്പോഴോ ബസ് മാറിക്കേറി കാണാതാകുന്ന അവളെ ഓർത്തു ഞങ്ങൾ കരഞ്ഞു നടക്കുമ്പോൾ അവസാനം ആരെങ്കിലും കൊണ്ട് വീട്ടിലാക്കുക അങ്ങനെ പല പല അപകടങ്ങളും തുടർന്നും ഉണ്ടായിക്കൊണ്ടിരുന്നു. ഒരു മുഴു നീള രാഷ്ട്രീയ പ്രവർത്തക ആയതു കൊണ്ട്, ഉണ്ടാകുന്ന അപകടങ്ങൾക്കൊരു വ്യത്യാസമൊക്കെ വന്നെങ്കിലും അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു, ഇപ്പോഴും.
മണ്ണിനെയും മരങ്ങളെയും മഴയെയും അറിഞ്ഞ, ആസ്വദിച്ചൊരു ബാല്യകാലം ഓർമകളിൽ നിറഞ്ഞു പെയ്യുകയാണ്. . അതിന്റെ ഊഷ്മളതയും സൗരഭ്യവും ഇന്നും ജീവിതത്തിൽ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു.
വിവരം പെട്ടെന്ന് തന്നെ വീട്ടിലെത്തി . ആസ്മയുടെ കാര്യം മറന്നു ഓടിയെത്തിയ അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു കൊണ്ട് അവിടെത്തന്നെ ബോധം കെട്ടു വീണു. അത് കണ്ട ചേച്ചിയുടെ നിലവിളി ഒന്നുകൂടി ഉച്ചത്തിലായി.ഓടിയെത്തിയവർ രണ്ടുപേരെയും ആശ്വസിപ്പിക്കുന്നതിനിടയിൽ വെള്ളത്തിൽ ചാടിയവർ അനിയത്തിയുമായി കരക്കണഞ്ഞു. കുടിച്ച വെള്ളം പുറത്തെടുത്തും തുടർന്നും നൽകിയ പ്രഥമശുശ്രുഷയിൽ ബോധം വീണ അവളുടെ കരച്ചിൽ "എന്റെ പെൻശിലെ എന്റെ പെൻശിലേ " എന്നായിരുന്നു. അവൾക്കവളുടെ പ്രിയപ്പെട്ട കളർ പെൻസിലുകൾ കൈവിട്ടു പോയിരുന്നു വെള്ളത്തിൽ. ഒരു വെള്ളപ്പൊക്കത്തിന്റെ നടുക്കുന്നൊരു ഓർമ ആണതെങ്കിലും ആ നിഷ്കളങ്കമായ കരച്ചിൽ ഓർക്കുമ്പോൾ ഇന്നും അറിയാതെ ചിരി വരും. പക്ഷെ, അതിനു ശേഷവും ഇങ്ങനെ അപ്രതീഷിതമായി ഓരോരോ അപകടങ്ങളിൽ ചെന്ന് ചാടി അവൾ അമ്മയുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു .അവൾ കളിയ്ക്കാൻ പോയി വന്നാൽ മിക്കപ്പോഴും ഏതെങ്കിലും കുട്ടികളുടെ അച്ഛനോ അമ്മയോ പരാതിയുമായി വരും സ്ഥിരം . അവളുടെ കുരുത്തക്കേടുകൾക്ക് ഞങ്ങൾ ചേച്ചിമാർ അമ്മയുടെയും അച്ഛന്റെയും കൈകളിൽ നിന്നു കണക്കിന് വാങ്ങി കൂട്ടുകയും ചെയ്തു കൊണ്ടിരുന്നു.മാത്രമല്ല , നടന്നു പോകുമ്പോൾ പട്ടിയുടെ ആക്രമണത്തിന് ഇരയാകുക, സ്‌കൂളിൽ പോകുമ്പോഴോ വരുമ്പോഴോ ബസ് മാറിക്കേറി കാണാതാകുന്ന അവളെ ഓർത്തു ഞങ്ങൾ കരഞ്ഞു നടക്കുമ്പോൾ അവസാനം ആരെങ്കിലും കൊണ്ട് വീട്ടിലാക്കുക അങ്ങനെ പല പല അപകടങ്ങളും തുടർന്നും ഉണ്ടായിക്കൊണ്ടിരുന്നു. ഒരു മുഴു നീള രാഷ്ട്രീയ പ്രവർത്തക ആയതു കൊണ്ട്, ഉണ്ടാകുന്ന അപകടങ്ങൾക്കൊരു വ്യത്യാസമൊക്കെ വന്നെങ്കിലും അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു, ഇപ്പോഴും.
മണ്ണിനെയും മരങ്ങളെയും മഴയെയും അറിഞ്ഞ, ആസ്വദിച്ചൊരു ബാല്യകാലം ഓർമകളിൽ നിറഞ്ഞു പെയ്യുകയാണ്. . അതിന്റെ ഊഷ്മളതയും സൗരഭ്യവും ഇന്നും ജീവിതത്തിൽ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു.
Comments
Post a Comment