Skip to main content

നമ്മുടെ കുട്ടികൾ

പ്ലസ്ടുപഠനകാലത്തെ ആ മലയാളം ക്ലാസ്സിൽ ബഷീറിന്റെ 'ബാല്യകാലസഖി' ആണ് ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നത്. പുസ്തകം കൈയിൽ കിട്ടിയ അന്ന് മുതൽ വായിച്ചു വായിച്ചു കാണാപ്പാഠം ആണെങ്കിലും ക്ലാസിൽ ടീച്ചർ പഠിപ്പിക്കുന്നത് ഒരു ആകാംക്ഷയോടെ കേട്ടിരിക്കും. മജീദിന്റെയും സുഹ്റയുടെയും സൗഹൃദവും പ്രണയവും ജീവിതവുമൊക്കെ മുന്നിലൊരു നാടകം കാണുന്ന പോലെ സങ്കൽപ്പിക്കും. !

അങ്ങനെ, സുഹറയും മജീദും ബാല്യചാപല്യങ്ങളിൽ നിന്ന് കൗമാരകൗതുകങ്ങളുടെ തീരത്തേക്ക് നടന്നടുക്കുകയാണ്. അന്നത്തെ ക്ലാസ്സിൽ അവർ തമ്മിലുള്ള പ്രണയത്തിന്റെ കൂടുതൽ ഇഴുകിച്ചേരലിലേക്ക് എത്തിച്ചേരും.. !!
ടീച്ചർ ക്ലാസ്സിൽ എത്തി. ധൃതിയിൽ ബുക്കെടുത്തു. സാധാരണ ഓരോരുത്തരെയും കൊണ്ട് വായിപ്പിച്ചിട്ട് വിശദീകരിക്കുന്ന രീതിയാണ്. അന്ന് പതിവില്ലാതെ നേരെ വിശദീകരണത്തിലേക്ക് കടന്നു. ഏകദേശം അതിങ്ങനെ ആയിരുന്നു "അങ്ങനെ സുഹറയും മജീദും ബാല്യകാലം കഴിഞ്ഞു കൗമാരത്തിലേക്ക് കടന്നു. ഇനി അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും ഒക്കെയാണ് ഈ അദ്ധ്യായം. അത് നിങ്ങൾ തനിയെ വായിച്ചു നോക്കിയാൽ മതി. അടുത്ത അദ്ധ്യായം നോക്കൂ.. "🙄🙄
ആർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല, ഒരു നിരാശ അല്ലാതെ.. ഞാനും ദിവ്യയും പരസ്പരം നോക്കി.. ടീച്ചർ ഇതെന്ത് പരിപാടിയാണ് കാണിച്ചത് എന്ന അർത്ഥത്തിൽ.. !!

അറിവ് എന്നതിലുപരി പ്രണയം, കാമം, ശരീരം എന്നിവയെ കുറിച്ചുള്ള പറച്ചിലുകൾ അശ്ലീലം ആയി കാണുന്ന അധ്യാപന രീതിക്കു ഇന്നും നമ്മുടെ നാട്ടിൽ വലിയ മാറ്റം ഉണ്ടെന്ന് തോന്നുന്നില്ല. വിഷയം എന്താണെങ്കിലും കുട്ടികളിലെ ചിന്താശേഷിയേ ഉദ്ധീപിക്കുന്ന രീതിയിൽ മനോഹരമായി ആ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ വളരെ കുറച്ചേ കണ്ടിട്ടുള്ളു..ഇന്നും അതിന് കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്നും തോന്നുന്നില്ല..

അന്ന് കൂടുതൽ ചിന്തിച്ചു തല പുണ്ണാക്കിയില്ലെങ്കിലും അധ്യാപകർ എങ്ങനെ ആകാൻ പാടില്ല എന്ന്‌ ചിന്തിക്കുമ്പോഴൊക്കെ ആ പ്ലസ് ടു ക്ലാസ്സ്‌ ഓർമയിൽ വരും.. !!

ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തെ ബയോളജി ക്ലാസ്സിൽ സ്ത്രീപുരുഷ ലൈംഗികാവയവങ്ങൾ, ആർത്തവം, ഗർഭധാരണം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കേണ്ട അവസരങ്ങളിലും തനിയെ വായിച്ചു പഠിച്ചോ എന്ന്‌ തന്നെയായിരുന്നു അധ്യാപികയുടെ നിലപാട്.. !!

എന്ത് പഠിപ്പിക്കണം എന്നതിലുപരി എങ്ങനെ പഠിപ്പിക്കണം എന്നതിനും കൂടി പ്രാധാന്യം കൊടുക്കേണ്ട ഒരു കലയാണ് അധ്യാപനം.. ആ കല കൈവശം ഉള്ള വളരെയധികം അധ്യാപകരെ പരിചയമുള്ളപ്പോൾ തന്നെ, വിദ്യാഭ്യാസം എന്നത് വെറും യന്ത്രികമായൊരു പ്രക്രിയ മാത്രമായി പോകുന്നു എന്ന്‌ പറയാതിരിക്കാൻ വയ്യ.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി, ഗ്രാമീണ മേഖലയിലെ വളരെയധികം വിദ്യാർത്ഥികളെ കണ്ട് സംസാരിക്കുന്നതിനിടയിൽ മനസിലായ, വേദനിപ്പിക്കുന്ന യാഥാർഥ്യം ആണ്, വിദ്യാഭ്യാസം എന്നത് അറിവ് സമ്പാദനം എന്നതിലുപരി മാർക്ക്‌ വാങ്ങൽ എന്ന ഒരു പ്രക്രിയ മാത്രമായി മാറിയിരിക്കുന്നു എന്നത്. സ്വന്തം പ്രദേശങ്ങളിലോ, അയൽവക്കത്തോ പോലും നടക്കുന്ന കാര്യങ്ങളിൽ പോലും അജ്ഞത ഉള്ള വിധം ഒരു തലമുറ നിഷ്ക്രിയരായി മാറുന്നു..വായന എന്നത് പരിചയമില്ലാത്തവിധം കുട്ടികളിൽ നിന്ന് ഒഴിഞ്ഞിരിക്കുന്നു..!! അധ്യാപകരും അധ്യാപനരീതിയിലെ പ്രശ്നങ്ങളും  മാത്രമല്ല മാതാപിതാക്കളുടെ നിരുത്തരവാദിത്തം  ഉൾപ്പെടെ  മറ്റ് പല ഘടകങ്ങളും ഈ ഒരു അവസ്ഥയുടെ ഉത്തരവാദികളാണ്..

വിദ്യാർത്ഥികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളൊക്കെ അവരെ മനസിലാക്കാനും അവരുടെ പ്രശ്നങ്ങളും വ്യാകുലതകളും സംശയങ്ങളും കേൾക്കാനും അവർക്ക് പ്രയോയോജനപ്പെടുത്താൻ പറ്റുന്ന തരത്തിൽ നിർദേശങ്ങൾ നൽകാനും ശ്രമിക്കാറുണ്ടെങ്കിലും , അതെത്രത്തോളം വിജയകരമാക്കാൻ പറ്റും എന്നുറപ്പില്ല.. !! എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം എന്തിന് വേണ്ടി പഠിക്കണം , എന്നിങ്ങനെ അവരുടെ സംശയങ്ങൾക്ക് അവസാനമില്ല.. !!



Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...