Skip to main content

Posts

Showing posts from September, 2020

ആരുമറിയാത്ത മരണങ്ങൾ

ഇന്നലെ വരെ കൂടെയുണ്ടായിരുന്നൊരുവന്റെ മരണം കേട്ടാൽ അടക്കം കഴിഞ്ഞാൽ കഞ്ഞിയുണ്ടോ എന്നു ചോദിക്കാൻ ആണ് നാവു പൊന്തുന്നത്,  മരണത്തിന്റെ തണുത്തുറഞ്ഞ ഒറ്റപ്പെടൽ ജനനത്താൽ തന്നെ കൂടെ കൂടിയിരിക്കുന്നത് കൊണ്ടാകാം. വേദനയില്ലായ്മയിൽ അത്ഭുതം ഒന്നും ഇല്ല. ഒരു നനഞ്ഞ കുഴിയുടെ ഇത്തിരി നീട്ടത്തിലേക്ക് അരിയും പൂവും എറിഞ്ഞു കൊടുത്ത്, കുളിയും കഴിഞ്ഞാൽ പിന്നെ അരിവെന്ത മണത്തിലേക്ക് ഒരോട്ടമാണ്. കുറച്ചു കാലം പച്ചമണ്ണങ്ങനെ കുളിർന്നു നിൽക്കും. ആകെയുള്ളതിൽ ആറടി കളയാനില്ലാത്തതിനാൽ പിന്നെ പതിവ് പോലെ കപ്പയും കാന്താരിയും മുളച്ചു തുടങ്ങും. തൊണ്ടയിലൂടെ  എരിവ് തൊട്ടിറങ്ങുന്ന  നേരങ്ങളിൽ 'കടന്നു പോയവന്റെ എല്ലിൻ  മൂപ്പ്' എന്ന ഓർമയെ വെള്ളമൊഴിച്ചു കീഴ്പ്പോട്ടിറക്കും. നിലാവ് കണ്ടുറങ്ങാം എന്ന സൗകര്യം,  മഴ പെയ്യുമ്പോൾ ഒലിച്ചു പോകുന്ന കീറത്തുണിയുടെ ഓട്ടകൾ , തലയ്ക്കു മുകളിൽ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടിരിക്കും  ഇനിയുള്ളത് ചാകാറായ അമ്മൂമ്മയെന്ന്. ഉറക്കം മുറിയുന്ന രാത്രികളിൽ നിലാവില്ലാതെ ഇരുട്ടു നിറച്ചു കിടക്കുമ്പോൾ കട്ടിലിനടിയിൽ ആറടിക്കു സൗകര്യമുണ്ടോ എന്നു  പരിശോധിക്കുമ്പോഴയിരിക്കും പഴകിയ കയർക്കട്ടിൽ ...

മോഹമഞ്ഞ

എപ്പോഴെന്ന്  നിശ്ചയമില്ലാത്തവിധം സ്വയം തളിർക്കുന്ന ചില ചില്ലകളുണ്ട്. ഏതു വസന്തത്തിന്റെ വേര് പൊട്ടിമുളച്ചതെന്നു അറിയാൻ കഴിയാത്ത ചില പൂമരക്കാടുകളുണ്ട്. മറവിയാൽ പോലും ഇഴപിരിയാൻ കഴിയാത്ത വിധം  നീണ്ടുപിണഞ്ഞു കിടക്കുന്ന നോവ് നേരങ്ങളുണ്ട്. എത്രയെത്ര വനവാസങ്ങളും ബാക്കി വയ്ക്കുന്ന കാടണിഞ്ഞ കിനാവുകൾ ഉണ്ട്.. ഒരിക്കലെങ്കിലും ബാക്കിയാവുന്ന  ചില തിരിഞ്ഞുനോട്ടങ്ങളുണ്ട്.. കാത്തിരിപ്പിന്റെ ഇനിയേത്  നീണ്ട വഴികളെന്ന് സ്വയം ചാർത്തുന്ന ചില ഓർമ്മിക്കലുകൾ ഉണ്ട്.  എത്രയെത്ര വസന്തങ്ങളും അഴുകി തീർന്നാലും, എത്രയെത്ര നീർപാതങ്ങൾ ഒഴുകി തീർന്നാലും, എത്രയെത്ര കാൽപ്പാടുകൾ മങ്ങിമാഞ്ഞാലും, ഇനിയുമുണ്ടാകാൻ ഇടയുള്ള ഒന്നിലേക്ക് എപ്പോഴും ചാഞ്ഞു നീളുന്ന അടക്കമില്ലാത്ത ഇളക്കങ്ങൾ ഉണ്ട്,  ഇറ്റു വീഴുന്ന മഞ്ഞനേരങ്ങളുടെ തിളക്കങ്ങൾക്കൊപ്പം..

വഴിയില്ലാത്തവർ

കാട് പോലെ പടർന്നൊരുവനിൽ വഴി കാണുക എന്നത് പലപ്പോഴും യാദൃശ്ചികം മാത്രമായിരിക്കാം. അല്ലെങ്കിൽ ആത്മഹത്യാപരം എന്നു വേണമെങ്കിലും പറയാം. ഒരേ ദൂരം ഒരുമിച്ചു പോയിട്ട് ഒറ്റയ്ക്കൊരു വന്യതയിൽ ഗതികിട്ടാതെ അലയേണ്ടി വരും ചിലപ്പോൾ. ജലപാതമെന്നു മോഹിപ്പിച്ചിട്ട്  അഗ്നി തിളച്ച മണലാരണ്യത്തിന്റെ ഒത്ത നടുവിൽ കണ്ണു കെട്ടി എറിയപ്പെടുകയും ചെയ്യാം. ഇല്ല, അതൊന്നും പക്ഷെ ഒരു തിരിഞ്ഞു നടപ്പിന് കാരണം അല്ല. എന്തെന്നാൽ ഓരോ നേരവും ഉള്ളു നീറിയൊതുങ്ങി മറയാൻ ശ്രമിക്കുമ്പോഴും ക്രൗര്യം വിരൽനഖങ്ങളാൽ കോർത്തെടുത്തു പറക്കാൻ തക്കം പാർത്തൊരുവൻ പിന്നാലെ ഉണ്ട്. പ്രണയത്തിന്റെ കരാളഹസ്തങ്ങൾ. ഭീകരമായൊരു സ്വപ്നം എന്നു പറയാൻ കഴിയില്ല. അതൊരു സ്വപ്നമായിരുന്നില്ല ഒരിക്കലും. കോർത്തുവലിച്ചു നീറ്റുന്ന സാന്നിധ്യം തന്നെയാണത്. ഇരുൾവെളിച്ചങ്ങൾ ഭേദമില്ലാതെ കൊണ്ടും കൊടുത്തും വേദന പങ്കുവയ്ക്കുന്ന രണ്ടു ധ്രുവങ്ങൾ. അകന്നു മാറാൻ ശ്രമിക്കുന്ന നേരങ്ങളെ പരസ്പരം പാദങ്ങളാൽ ചവിട്ടി അമർത്തി നിർത്തുന്ന തീഷ്‌ണതകൾ. തിളച്ച, വിയർത്ത മധ്യാഹ്നങ്ങളിൽ ഒരാൾ മറ്റൊരാളാൽ കിതച്ചടങ്ങാൻ വെമ്പുന്ന തീവ്രതകൾ. മുങ്ങിയും പൊങ്ങിയും ശ്വാസം മുട്ടുന്ന ഞരക്കങ്ങൾ. വിട്ടു കളയാൻ ആവില...