Skip to main content

കടൽ - ചാപ്റ്റർ 3

മറ്റൊരു സ്ഥലം. മറ്റൊരു റയിൽവേ സ്റ്റേഷൻ. ഭൂതകാല ഓർമകളുടെ ഭാരവും പേറി ഒരു ട്രെയിൻ ആ റയിൽവേ സ്റ്റേഷനിലേക്ക് കിതച്ചു ചെന്നു നിന്നു. ആളുകൾ തിക്കി തിരക്കി ഇറങ്ങുകയും കയറുകയും ചെയ്യുന്ന ബഹളം. എസി കംപാർട്ട്മെണ്ടിന്റെ വിൻഡോ സീറ്റിലിരുന്ന് ബുക്ക് വായിച്ചു കൊണ്ടിരുന്ന അയാൾ തല ഉയർത്തി ചുറ്റും നോക്കി. പുറത്ത് മഴ അത്യാവശ്യം കനത്തിൽ പെയ്തു കൊണ്ടിരിക്കുന്നു. കുട ചൂടിയും അല്ലാതെയും ആളുകൾ ട്രയിനിൽ കയറുകയും സ്റ്റേഷനിൽ കൂടി നടക്കുകയും ധൃതിയിൽ ഓടുകയും ചെയ്യുന്നു. അയാൾ ചുറ്റുമൊന്നു കണ്ണോടിച്ചു. അതുവരെ ആളുകൾ ഉണ്ടായിരുന്ന ചില സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. ചിലതിലേക്ക് പുതിയ ആളുകൾ എത്തിയിരിക്കുന്നു. അയാളുടെ സീറ്റിൽ അയാളെ കൂടാതെ മദ്ധ്യവയസകയായ ഒരു സ്ത്രീ ആണ് ഇരുന്നത്. അയാൾ നോക്കിയപ്പോൾ അവർ അയാളെ നോക്കി വെറുതെ ചിരിച്ചു. അയാളും ചിരിച്ചു. എതിർവശത്തെ സീറ്റിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു. ജനാലക്കരികിലെ സീറ്റ് അടുത്ത യാത്രക്കാരെ ആരെയോ പ്രതീക്ഷിച്ചു ഒഴിഞ്ഞു കിടന്നു. മഴ ശക്തിയാർജിച്ച് കൊണ്ടിരുന്നു. ജനാല ചില്ലിൽ നേർത്ത മഞ്ഞുപാളി.തമ്മിൽ തിരിച്ചറിയാത്ത വിധം ഇഴുകി ചേർന്ന കാൽപ്പാടുകൾ കംപാർട്ട്മെണ്ടിൽ അങ്ങോളമിങ്ങോളം ചിതറിക്കിടന്നു.അയാൾ വായിച്ചു കൊണ്ടിരുന്ന ബുക്കിലേക്ക് തന്നെ മുഖം കുനിച്ചു. 

“എക്സ്ക്യുസ്മി..” 

ഒരു സ്ത്രീ സ്വരം അയാളെ തട്ടി വിളിച്ചു. മുഖമുയർത്തിയപ്പോൾ,  അനുസരണയില്ലാത്ത മുടിയിഴകളെ ഒതുക്കി വയ്ക്കാൻ ശ്രമിച്ചു കൊണ്ടൊരു പെൺകുട്ടി അയാളെ നോക്കി അപരിചിതത്വത്തോടെ ചിരിച്ചു. അയാൾ ചോദ്യ ഭാവത്തിൽ അവളെ നോക്കി. അവൾ കൈയിലിരുന്ന ബാഗ് ആയാളിരുന്ന സീറ്റിന്റെ അടിയിലേക്ക് വയ്ക്കണം എന്ന അർഥത്തിൽ ആംഗ്യം കാണിച്ചു. അയാൾ അവളുടെ സീറ്റിന്റെ അടിയിലേക്ക് ഒന്ന് കണ്ണോടിച്ചു. അവിടെ മറ്റാരുടെയൊക്കെയോ ബാഗുകൾ തിങ്ങി നിറഞ്ഞു സ്ഥാനം പിടിച്ചിരിക്കുന്നു. അയാൾ അവൾക്ക് ബാഗ് വയ്ക്കാനായി ഒരു വശത്തേക്ക് ഒതുങ്ങിയിരുന്നു കൊടുത്തു. അവൾ വലിയ ബാഗ് വച്ചിട്ട് ആശ്വാസത്തോടെ തന്റെ സീറ്റിലിരുന്നു . എന്നിട്ട് ചെറിയൊരു അസ്വസ്ഥതയോടെ അടുത്തിരുന്ന പുരുഷന്മാരെ നോക്കി. അയാൾ വായനയിലേക്ക് തന്നെ മടങ്ങി പോയിരുന്നു. അവൾ അയാളെ ഒന്ന് നോക്കിയിട്ട്, അയാൾ വായിക്കുന്ന ബുക്കിന്റെ പേര് വായിക്കാൻ ശ്രമിച്ചു. അതിനു കഴിയാതെ വന്നപ്പോൾ കൈയിലിരുന്ന ചെറിയ ബാഗ് തുറന്ന് അതിൽ നിന്നൊരു ടവൽ എടുത്തു മുഖവും കഴുത്തും അമർത്തി തുടച്ചു. ടവൽ, ബാഗിലേക്ക് തന്നെ മടക്കി വച്ചിട്ട് അവൾ ഒരു ബുക്ക് ബാഗിൽ നിന്നെടുത്തിട്ട് ബാഗ് അടച്ചു അവളുടെ വശത്ത് തന്നെ വച്ചു. വെറുതെ പേജുകൾ മറിച്ചു നോക്കി പേപ്പറിന്റെ സുഗന്ധം ആസ്വദിക്കുന്നത് പോലെ ഇരുന്നിട്ട് മടക്കി നെഞ്ചിൽ ചേർത്തു പിടിച്ചു കൊണ്ട് സീറ്റിലേക്ക് ചാരി കാലുകൾ നീട്ടി വച്ചു. അവളുടെ കാലുകൾ അയാളുടെ കാലിൽ ചെന്ന് തട്ടി. അവൾ പെട്ടെന്ന് കാലുകൾ പിൻവലിച്ചു. 

“സോറി” അവൾ ഒരു വിളറിയ ചിരിയോടെ പറഞ്ഞു. അയാൾ മുഖം ഉയർത്തി അവളെ നോക്കി ചെറുതായി ചിരിച്ചു. 

“ഇറ്റ്സ് ഓക്കെ..”

സംസാരിക്കാൻ ഒരു വിടവ് ലഭിച്ചത് പോലെ അവൾ പെട്ടെന്ന് ചോദിച്ചു. 

“എവിടേക്കാ..?

“ചെന്നൈ..” അയാൾ മറുപടി പറഞ്ഞു. 

“ഞാനും..” അയാൾ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു. അയാൾ മറുപടിയായി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ഇടയ്ക്ക് അവൾ നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുന്ന ബുക്കിലേക്ക് അയാളുടെ നോട്ടം പാളി . വീണ്ടും വായനയിലേക്ക് തന്നെ കുനിഞ്ഞിരുന്നു. ആയാളിലേക്ക് തുറക്കാൻ ഇനി വാതിലുകൾ ഇല്ലെന്ന് ബോധ്യപ്പെട്ടത്തോടെ അവളും സീറ്റിലേക്ക് ചാരിയിരുന്നിട്ട് പുറത്തേക്ക് മുഖം തിരിച്ചു.!

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

കടൽ - ചാപ്റ്റർ 2

പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.  “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.  “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...