Skip to main content

Posts

Showing posts from April, 2018

പേരില്ലാത്തവര്‍

ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോഴാണ് ഞാന്‍  ഞെട്ടിയുണര്‍ന്നത്. ഞാന്‍ എവിടെയാണ് കിടക്കുന്നതെന്ന്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല. ചുറ്റും  ഇരുട്ടാണ്‌. റോഡില്‍ കൂടി പോകുന്ന ചില  വാഹനങ്ങളുടെ വെളിച്ചം ഞാനിരിക്കുന്ന ഭാഗത്തെ ഇരുട്ടിലേക്ക് ഇടക്കിടക്ക്  പതിയുന്നുണ്ട്..ഞാന്‍ കണ്ണ് തിരുമ്മി നോക്കിയപ്പോള്‍  മുന്നിലാരോ നില്‍ക്കുന്നതായി തോന്നി. സൂക്ഷിച്ചു നോക്കിയപ്പോള്‍  അതൊരു സ്ത്രീ ആണെന്ന്  മനസിലായി. ഞാന്‍ കിടന്നിരുന്നത് നഗരത്തിലെ പണിനടന്നുകൊണ്ടിരിക്കുന്ന പാലത്തിനടിയില്‍ ആണെന്നും ,എനിക്ക് പോകേണ്ട ബസ്‌ വെളുപ്പിനെ ഉള്ളൂ എന്ന് അറിഞ്ഞു കറങ്ങി നടന്നിട്ടവസാനം  വിശ്രമിക്കാന്‍ ഒരിടം നോക്കി ഞാന്‍ തന്നെ കണ്ടു പിടിച്ച സ്ഥലമാണത് എന്നുമുള്ള ഓര്‍മ്മകള്‍ എന്‍റെ ബോധത്തിലേക്ക് പതിയെ എത്തി.  മുന്നില്‍ നില്‍ക്കുന്നസ്ത്രീ രൂപത്തെ ഞാന്‍ വീണ്ടും നോക്കി. അവള്‍ പതിയെ എന്‍റെ  മുഖത്തിനു നേരെ കുനിഞ്ഞു."സാറേ.." അവളുടെ സൌമ്യമായ സ്വരം. ഏതോ വില കുറഞ്ഞ സുഗന്ധദ്രവ്യത്തിന്‍റെ ഗന്ധം എന്‍റെ  മൂക്കിലുരസി...മുന്നോട്ട് കുനിഞ്ഞപ്പോള്‍ പിന്നിയിട്ട നീണ്ട മുടിക്കൊപ്പം വാടിയ മുല്ലപ്പ...

വയലറ്റ് പൂക്കള്‍

മേഘങ്ങള്‍ക്കും വഴി കാണിച്ചവള്‍, കണ്ണില്ലാത്തൊരു മൂര്‍ത്തിക്ക് മുന്നില്‍ കണ്ണുകളടഞ്ഞ് ,നിശബ്ദയാക്കപ്പെട്ട് , നിര്‍ജ്ജീവമാക്കപ്പെട്ട് വഴി മറന്നു കിടന്നിരുന്നു. പുറത്ത്, അവളെ തിരഞ്ഞൊരു അജ്ഞാത ലോകം അലമുറയിട്ടു പാഞ്ഞു .. അവളെകാത്ത് ഇന്നും നക്ഷത്രങ്ങള്‍ ആ കുന്നിന്‍ചരുവില്‍ വീണു മരിച്ചിരിക്കാം.. അവളെ തിരഞ്ഞ് അവളുടെ കുഞ്ഞു കുതിരകള്‍ക്ക് പിന്നെയും വഴി തെറ്റിയിരിക്കാം.. അച്ഛന്‍റെ പൂവായിരുന്നവള്‍, നിറഞ്ഞു പൂക്കുന്ന വയലറ്റ് പൂവ്.. കണ്ണിലും ചുണ്ടിലും ഒരേ നിറമണിഞ്ഞവള്‍.. കുളമ്പടിയൊച്ചക്കൊപ്പം നടന്നവള്‍.. അതിരില്ലാത്ത ലോകത്തെ ഒപ്പം കൂട്ടിയവള്‍... ഇനി, ചിതറിയവള്‍.. ചുവപ്പ്പൊ ടിഞ്ഞ ,ചതഞ്ഞരഞ്ഞ വയലറ്റ് പാടമായവള്‍.. ചിതറിയവള്‍.. ഗര്‍ഭപാത്രത്തിനു തിരിച്ചറിയാനാവാത്ത വിധം!! അവള്‍ മേയാന്‍ വിട്ട കുതിരകള്‍ നക്ഷത്രലോകത്ത് അവളെ കൂട്ട് ചേര്‍ത്തു.. താഴെ മണ്ണില്‍, ഒരു തരിയവകാശം ഇല്ലാതെ അവളുടെ ലോകം വഴി മാറി നടന്നു... വയലറ്റ് പൂവിനി പൂക്കാനില്ലാത്ത വസന്തങ്ങള്‍ അഴുകി തുടങ്ങി.. അവളുടെ മണ്‍കൂനയിലൊരു കാറ്റിന്‍റെ മുരള്‍ച്ച ഗതിതേടിയാര്‍ത്തു തുടങ്ങി..

ഞാനറിയാത്തവള്‍

പുഴയായിരുന്നവള്‍ ,, വഴി നീളെ പിന്തുടര്‍ന്ന് പിടിച്ചു കെട്ടിയവര്‍.. കാലമില്ലാത്തവള്‍, ദേശമില്ലാത്തവള്‍.. നിറമില്ലാത്തവള്‍, കനവില്ലാത്തവള്‍. നമ്മളല്ലാത്തവള്‍, നമ്മളറിയാത്തവള്‍. ഒരൊറ്റ നിമിഷത്തിന്‍റെ വേഗതയില്‍ , മരുഭൂമിയായവള്‍!! നിശ്വാസങ്ങളാല്‍ കൈമറിഞ്ഞ് പോയവള്‍.. പല മൌനങ്ങളില്‍ , പല തേരോട്ടങ്ങളില്‍, വേര്‍തിരിഞ്ഞു പോയവള്‍.. നിഴലായിരുന്നവള്‍, നിലാവും!! തിരയായിരുന്നവള്‍, തീരവും..!!

എന്ന് സ്വന്തം റോസ്

കടപ്പുറത്ത് വച്ചിരുന്ന “ആസിഫ”യുടെ ഫോട്ടോ കണ്ട അവന്‍ അതിലേക്ക് കൈചൂണ്ടി ഞങ്ങളോട് പറഞ്ഞു “ദേ..ഈ മോളാണ് മരിച്ചു പോയത്. പിള്ളേരെ പിടുത്തക്കാരുണ്ടല്ലോ, അവര്‍ മയങ്ങുന്ന മുട്ടായി കൊടുത്ത് മയക്കിയിട്ടു ചുടുകല്ല് വച്ചു തലക്കടിച്ചു കൊന്നു” അവനു കിട്ടിയ കുഞ്ഞറിവില്‍ നിന്നുകൊണ്ട് അവനത് പറയുമ്പോള്‍ അവന്‍റെ മുഖത്ത് തെളിഞ്ഞ വിഷാദം എന്നെ അമ്പരപ്പിച്ചു കളഞ്ഞു. ഒരു പക്ഷെ അവനവന്‍റെ കുഞ്ഞനിയത്തിയെ ഒരു നിമിഷം ഓര്‍ത്തിരിക്കണം.ഒരു അഞ്ചുവയസ്സുകാരന്‍റെ നിഷ്കളങ്കതക്കൊപ്പം ജീവിതം അവനെ പക്വത ഉള്ളവനാക്കി മാറ്റിയിരിക്കുന്നു എന്നത് അവന്‍റെ  സംസാരത്തിലുടനീളം പ്രകടമായിരുന്നു.ഒരു സായാഹ്നം വെറുതെ ചിലവിടാന്‍ ശംഖുമുഖം ബീച്ചില്‍ എത്തിയ ഞങ്ങള്‍ ആളുകള്‍ക്കിടയിലൂടെ വെറുതെ നടന്നു, തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോഴാണ് അവനെ കണ്ടത്.ഒറ്റക്കൊരു സിമന്‍റ് ബെഞ്ചില്‍ കൈയിലെ ചെറിയ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നവന്‍.ഫോണിന്‍റെ  ക്യാമറ തനിക്കു നേരെ വരത്തക്കവണ്ണം തിരിച്ചു പിടിച്ചു ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന അവന്‍റെ സ്വകാര്യതയിലേക്ക് ഞങ്ങള്‍ ഇടിച്ചു കയറി. ആദ്യത്തെ അകല്‍ച്ച  വിട്ടവന്‍ ഞങ്ങളുടെ ഫോണില്...

പെയ്തൊഴിയാതെ

കൈയില്‍ നിവര്‍ത്തി പിടിച്ച കത്തുമായി അവള്‍ അന്തിച്ചു നിന്നു. വിശ്വസിക്കാനാവാത്തൊരു സ്വപ്നത്തിലാണ്  താനിപ്പോഴും എന്ന് അവള്‍ക്കു തോന്നി. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഓര്‍മകളില്‍ നിന്നൊരു പതിനാറുകാരന്‍ തന്‍റെ മുന്നിലെത്തി നില്‍ക്കുന്നു, ഒരു കത്തിന്‍റെ രൂപത്തില്‍. രാധിക വീണ്ടും കൈയിലെ കത്തിലേക്ക് മുഖം താഴ്ത്തി. "പ്രിയപ്പെട്ട രാധൂ..ഇപ്പോഴും അങ്ങനെ വിളിക്കാന്‍ എനിക്ക് യോഗ്യത ഉണ്ടെന്നു കരുതുന്നു. ഞാന്‍ രഘുവാണ്, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ നാടിനെയും കളിക്കൂട്ടുകാരിയും വിട്ടകന്ന് എനിക്ക് അറിയാത്തൊരു നാട്ടിലേക്ക് അച്ഛനമ്മമാരോടൊപ്പം കൂട് മാറി പോയ അതേ രഘു. ഇപ്പോഴും, എനിക്കോര്‍മയുള്ള മേല്‍വിലാസത്തില്‍ നീയുണ്ടാകും എന്ന പ്രതീക്ഷയാണെനിക്ക് ഈ കത്തെഴുതാനുള്ള ധൈര്യം. നിന്നിലേക്ക്‌ എത്താന്‍ എനിക്ക് ആകെയുള്ള  പിടിവള്ളിയാണ് ഈ മേല്‍വിലാസം. . അച്ഛനമ്മമാര്‍ എന്നെ ഏല്‍പ്പിച്ച കടമകള്‍ ഒക്കെ ഞാന്‍ നിര്‍വഹിച്ചു കഴിഞ്ഞു.പഠനം, ജോലി,പണം,അന്തസ്സ് എല്ലാം. പക്ഷെ, എന്‍റെ സംതൃപ്തികള്‍ ഇപ്പോഴും അപൂര്‍ണ്ണമാണ്. രാധൂ...ഞാന്‍ വരികയാണ്. നിന്‍റെ അരികിലേക്ക്. നമ്മള്‍ കളിച്ചു നടന്ന പാടവും പറമ്പു...