Skip to main content

കുഞ്ഞുമോള്‍ എന്ന സ്ത്രീ

പ്രസവം എന്ന, സ്ത്രീജന്മത്തെ ധന്യമാക്കുന്ന ആ പ്രതിഭാസത്തെ കുറിച്ച് കേൾക്കുമ്പോൾ എനിക്കത്ര വലിയ രോമാഞ്ചം ഒന്നും തോന്നാത്തത് ഒരുപക്ഷെ, വർഷങ്ങൾക്കിപ്പുറം എന്‍റെ മനസ്സിൽ കുഞ്ഞുമോൾ എന്ന എനിക്കാരുമല്ലാത്ത ആ സ്ത്രീ ജീവിച്ചിരിക്കുന്നത് കൊണ്ടാകാം.അല്പം ഇരുണ്ട നിറത്തിൽ നല്ല ഉയരവും അതിനനുസരിച്ചു വണ്ണവും ഒക്കെ ഉള്ള , നീണ്ട ഇടതൂർന്ന മുടിയുള്ള ഒരൊത്ത അച്ചായത്തി..അതാണ് എന്‍റെ ഓർമയിലെ കുഞ്ഞുമോൾ. പഴയ ക്രിസ്ത്യൻ തറവാടിനെ അനുസ്മരിപ്പിക്കുന്ന ആ വീട് വിട്ട് അയൽവക്കങ്ങളിലേക്കൊന്നും അവരെ അങ്ങനെ കാണാറില്ല. മകനും ഭർത്താവും ആ വീടും, അതായിരുന്നു അവരുടെ ലോകം. ഒരു വെളുപ്പാൻകാലത്തു വാഹനത്തിന്‍റെയും ആളുകൾ ഉറക്കെ സംസാരിക്കുന്നതിന്‍റെയും ശബ്ദം കേട്ടുണർന്നു കിടന്ന് ഞാൻ ശ്രദ്ധിച്ചു.അൽപ നേരം കഴിഞ്ഞു പുറത്തു നിന്ന് വന്ന അമ്മ "കുഞ്ഞുമോളെ പ്രസവത്തിനു കൊണ്ട് പോയി" എന്ന് പറഞ്ഞപ്പോഴാണ് അവർ രണ്ടാമതെയും ഗർഭിണി ആയിരുന്നു എന്ന് മനസിലാകുന്നത്. "പോയിട്ട് വരാം" എന്ന് ചുറ്റും കൂടിയവരോടായി സൗമ്യമായി പറഞ്ഞു കൊണ്ട് ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പം കാറിൽ കയറി പോകുന്ന കുഞ്ഞുമോളെ ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി. ഉച്ചയോടു കൂടി ആ വാർത്തയെത്തി, ആരോഗ്യമുള്ളൊരു ആൺകുഞ്ഞിനെ പ്രസവിച്ച കുഞ്ഞുമോൾ തിരിച്ചെത്തുന്നു, ജീവനില്ലാത്ത ശരീരമായി.വാര്‍ത്ത കേട്ട് ജനം ആ വീട്ടിലെക്കൊഴുകി. പ്രസവാനന്തരം തുടർന്ന, നിലക്കാത്ത രക്തപ്രവാഹം മൂലം മറ്റൊരു ആശുപത്രിയിലേക്കയക്കപ്പെട്ടെങ്കിലും ,യാത്രാമദ്ധ്യേ കുഞ്ഞുമോൾ മരണപ്പെടുകയായിരുന്നു..എന്‍റെ ഓർമയിലെ , ഒരു സ്ത്രീയുടെ ആദ്യമരണം. വൈകുന്നേരത്തോടെ കുഞ്ഞുമോൾ വീട്ടില്‍ തിരികെ എത്തി..തൂവെള്ള നിറത്തിലുള്ള വിവാഹ വസ്ത്രം ധരിച്ച് തലയിൽ പുഷ്പ കിരീടം ചൂടി, കൈകളിൽ പൂക്കളേന്തി അവൾ കണ്ണുകളടച്ചു കിടന്നു..അമ്മയുടെ മുഖം കാണാന്‍ കഴിയാതെ,കുഞ്ഞുമോളുടെ മകന്‍ ആരോടെയോ കൈകളില്‍ ഉറങ്ങി. സങ്കടത്തിന്‍റെ പാരമ്യതയില്‍ കുഞ്ഞുമോളുടെ ഭര്‍ത്താവിന്‍റെ സ്വബോധം ഇടക്കിടക്ക് നഷ്ട്ടപ്പെട്ടു കൊണ്ടിരുന്നു.നിനച്ചിരിക്കാതെയുള്ള നഷ്ടപ്പെടലിന്‍റെ വേദനയില്‍ അത്രമേല്‍ ദൈന്യതയോടെ വിലപിക്കുന്ന ഒരു പുരുഷനെ ഞാന്‍ അതിന് മുന്‍പോ അതിന് ശേഷമോ കണ്ടിട്ടില്ല...കുഞ്ഞുമോള്‍ കിടന്നിരുന്ന ശവപ്പെട്ടിയില്‍ ഒതുങ്ങാതെ പുറത്തേക്ക് നീണ്ടു കിടന്ന മുടിയിഴകളില്‍ നോക്കി ഞാന്‍ സങ്കടത്തോടെ നിന്നു. നൊമ്പരങ്ങളെയും തേങ്ങലുകളെയും ബാക്കിയാക്കി കുഞ്ഞുമോള്‍ അവസാനയാത്രക്കായി സെമിത്തേരിയിലേക്ക് എടുക്കപ്പെട്ടു. കുഞ്ഞുമോള്‍, ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി എന്‍റെ മനസില്‍ നീറിക്കൊണ്ടിരുന്നു, അന്നും ഇന്നും. അമ്മയില്ലാത്തൊരു കുഞ്ഞിനു വേണ്ടി, കുഞ്ഞുമോളുടെ മരണത്തിന്‍റെ മൂന്നാം മാസം ഭര്‍ത്താവിനെ ബന്ധുക്കള്‍ മറ്റൊരു വിവാഹം കഴിപ്പിച്ചു. കുഞ്ഞുമോള്‍ എന്ന “പ്രസവത്തോടെ മരണപ്പെട്ട സ്ത്രീ” മറവിയിലാണ്ടു പോകുന്നത് ഞാന്‍ കണ്ടു നിന്നു!!
ചിലപ്പോള്‍, ഒറ്റപ്പെട്ട ചില പ്രസവമരണ സംഭവങ്ങളില്‍ ഒന്ന് മാത്രമായിരിക്കാം കുഞ്ഞുമോള്‍. പക്ഷെ, കുടുംബത്തിന്‍റെ പിന്തുടര്‍ച്ച എന്ന കാഴ്ചപ്പാടിന് വേണ്ടി ബലിയാടായവള്‍, അതാണെനിക്ക് കുഞ്ഞുമോള്‍. “മാതൃത്വത്തിന്‍റെ അവാച്യമായ അനുഭൂതി” എന്ന സങ്കല്പത്തിനപ്പുറം പ്രസവം എന്ന വാക്ക് എന്‍റെ മനസ്സില്‍ പതിപ്പിച്ചു തന്നത്, ഒരു പകല്‍ തീരുമ്പോഴേക്കും മരണത്തിലേക്ക് നിസ്സാരമായി നടന്നു പോയ ഒരു സ്ത്രീയുടെ മുഖമാണ്, മരണത്തിന്‍റെ മുഖം.. 

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

കടൽ - ചാപ്റ്റർ 2

പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.  “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.  “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...