Skip to main content

നിനക്കുള്ള കത്തുകൾ 4

ചില രാത്രിയുടെ അവസാനം ഞാൻ നിന്നെ അറിയാറുണ്ട്. 
ഓർമകളാണെന്ന് പറയാമോ എന്ന് എനിക്കറിയില്ല.
പക്ഷെ, അതെന്നെ ചിലപ്പോൾ വല്ലാതെ തകർത്തു കളയും. 
ഒരിക്കലും നീയില്ലായ്മയുടെ വേദന കൊണ്ടല്ല ഞാൻ അങ്ങനെ തകർന്നു പോകുന്നത്.
ഇതു പോലെ പ്രണയിക്കപ്പെടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.
പക്ഷെ, എന്റെ മുറ്റത്തെ നാം നട്ടു വളർത്തിയ ഉദ്യാനത്തിന്റെ നടുക്ക് നിന്നോട് ചേർന്നു കിടന്നപ്പോഴൊക്കെ ഇതായിരുന്നു ഞാൻ കാലങ്ങളായി കാത്തിരുന്ന നിമിഷം എന്ന് എനിക്ക് തോന്നിയിരുന്നു.
നിന്റെ കൈകളുടെ ഭാരത്തിനുള്ളിൽ  പൊതിഞ്ഞു കിടക്കുമ്പോൾ നമ്മുടെ പാദങ്ങൾ തമ്മിൽ ഒട്ടിച്ചേർന്നിരുന്നു.
നിന്റെ കാൽവിരലുകൾ എന്റെ വിരലുകളിൽ നീ ഇടക്കിടക്ക് കോർത്തു വലിച്ചു.
ഞാൻ ഇക്കിളിപ്പെട്ട് ചിരിക്കുമ്പോഴൊക്കെ എന്റെ  ചുണ്ടുകൾ ചുംബനത്താൽ നീ പൂട്ടി വച്ചു.
അനന്ദമെന്നാൽ ആ നിമിഷങ്ങളാണെന്ന് അപ്പോഴെല്ലാം ഞാൻ ഓർക്കുന്നുണ്ടായിരുന്നു.
മറ്റൊന്നുമില്ല..
മറ്റാരുമില്ല..
വിലമതിക്കാനാവത്തത് എന്നൊന്നും ഇല്ല..
ഞാനും നീയും മാത്രം.
മുറ്റത്തെ ഗാഢമായ ഇരുട്ടിലും ,
മുറിയിലെ നിശ്ശബ്ദതയിലും,
നാം മാത്രം നിറയുന്ന നേരങ്ങൾ.
നീയാണെന്റെ വീട്.
എന്നിലേക്ക് മാത്രം തുറക്കുന്ന വാതിലുകളും ജനാലകളും ഉള്ള
എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്ന നീയെന്ന വീട്.
എന്റെ തണലും നിലാവും നിറയുന്നയിടം.
എന്നിൽ നീ നിറയാത്തതായി എന്തുണ്ട് വേറെ.
എനിക്ക് വേണ്ടി പ്രത്യേകമായി ഒരുക്കി വയ്ക്കാത്ത നിന്റെയോരോ വാക്കുകൾ,
എന്റെ തൊലിപ്പുറങ്ങളിലെ നിന്റെ ഓരോ സ്പര്ശനങ്ങൾ,
എന്തിനെന്നറിയാതെ ഉള്ള എന്റെ സംശയങ്ങളിലേക്ക് തുളഞ്ഞു കയറുന്ന നിന്റെ സൗമ്യവും എന്നാൽ ഗൗരവമായതുമായ നോട്ടങ്ങൾ,
എല്ലാം എന്റെ നിലനിൽപ്പിന്റെ ബലമേറിയ അടിത്തറയാണ്.
എത്രയോ കാലങ്ങൾ ഗതി കിട്ടാതെ അലഞ്ഞു നടന്ന എന്റെ ഭൂതകാല പുറമ്പോക്കുകളിൽ
ഇനി തിരികെ പ്രവേശനമില്ല എന്നെഴുതി ഒട്ടിച്ച് ,
 അതിൽ നിന്നെന്നെ ഇറക്കി വിട്ടത് മുതൽ ചേർന്നു നിൽക്കാൻ നിന്റെ ദേഹത്തിന്റെ ഇളംചൂട് അല്ലാതെ മറ്റൊന്നും എനിക്ക് സ്വന്തമായിട്ടില്ലായിരുന്നു.
അപ്പോഴൊക്കെയും നീ നിശ്ശബ്ദനുമായിരുന്നു.
ചോദ്യങ്ങളില്ല..ഉത്തരവും..!!
അപ്രതീക്ഷിതമായി ഉണരുന്ന രാത്രികളിൽ ഇത്രമേൽ പ്രണയിക്കപ്പെടാനുള്ള കാരണം ചോദിച്ചെന്റെ ഹൃദയം കിതച്ചു കൊണ്ടിരുന്നു.
ഉറക്കത്തിൽ നിന്നുണരുമ്പോൾ തീരുന്ന സ്വപ്നമാകാതിരുന്നെങ്കിൽ നീ എന്ന് ഞാൻ പ്രാർഥിക്കാറുണ്ട്..!!










Comments

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...