Skip to main content

നിനക്കുള്ള കത്തുകൾ 6

നീ എനിക്ക് നൽകുന്ന
ചെറിയ ചെറിയ നിമിഷങ്ങളുടെ തണുപ്പ് 
 മാത്രമാണ് എന്റെ ഉള്ളുരുക്കങ്ങളുടെയെല്ലാം
അവസാനം.
എനിക്കിഷ്ടമെന്നു പറയുന്ന ഒരു പാട്ടിന്റെ വരി മൂളുന്നതോ,
ഞാൻ വെറുതെ കുറിക്കുന്നതിലേതെങ്കിലും ഒന്നിന്റെ ഭംഗി വർണ്ണിക്കുന്നതോ,
എന്റെ, കാട് കയറുന്ന ചിന്തകൾക്ക് കടിഞ്ഞാണിടുന്നൊരു വാക്ക് നൽകുന്നതോ,
മഴ കാണാൻ കൊതിക്കുമ്പോൾ നിന്റെ ഇറയത്തേക്കിറക്കി നിർത്തുന്നതോ,
തിരക്കേറിയ വഴിയിലെന്നെ ഒതുക്കി ചേർത്തു പിടിക്കുന്നതോ,
ഉറങ്ങും വരെ ചിലപ്പോൾ കൂട്ടിരിക്കുന്നതോ, 
ഉണരും വരെ നോക്കിയിരിക്കുന്നതോ,
നിന്റെ പ്രണയസിനിമകളുടെ ശേഖരത്തിൽ നിന്നൊന്നു തെരഞ്ഞെടുത്തെനിക്കൊപ്പം കണ്ടിരിക്കുന്നതോ,
ഈ പാട്ടു കേട്ടു നോക്കൂ ഇഷ്ടപ്പെടുമെന്നു പറഞ്ഞിടക്കെന്റെ നിശ്ശബ്ദതകളെ പിടിച്ചെടുത്തെറിയുന്നതോ,
കടുപ്പത്തിലൊരു കാപ്പി കുടിക്കൊന്നുഷാറാകട്ടെയെന്ന്  ചിരി ചേർത്തിളക്കി നല്കുന്നതോ,
നമുക്കിരുവർക്കുമിഷ്ടപ്പെട്ടൊരു പുസ്തകത്തിലെ വരികൾ എന്നെ വായിച്ചു കേൾപ്പിക്കുന്നതോ,
ആകാശം നിറയെ നക്ഷത്രങ്ങൾ പൂക്കുന്ന രാത്രികളിൽ  അവയിലോരോന്നും ഏതെന്ന് പറഞ്ഞു തന്നുകൊണ്ട് തമ്മിൽ
പുണർന്നിരിക്കുന്നതോ,
എനിക്കറിയാത്തൊരു ഭാവത്താൽ
വെറുതെ എന്നെ നോക്കിയിരുന്നെനിക്കുള്ളിൽ എന്തിനെന്നറിയാതെ മഞ്ഞു പെയ്യിക്കുന്നതോ,
മുൻപേ തീരുമാനിക്കാത്തൊരു യാത്രക്ക് പെട്ടെന്നിറങ്ങി തിരിക്കുന്നതോ,
തണുത്തുറയുന്ന നേരങ്ങളെ ഇറുക്കിപിടിച്ചിറക്കി വിടുന്നതോ,
ഗാഢമായ ഉറക്കത്തിന്റെ ഇടവേളകളിൽ അമർത്തിയൊരുമ്മയോടെ എന്നെ നെഞ്ചിൽ ചേർത്തു കിടത്തുന്നതോ,
എന്റെ മാത്രമായിരിക്കൂ ഇന്ന് വല്ലപ്പോഴും മാത്രം അവശ്യപ്പെടുന്നതോ ആയിട്ടുള്ള 
എത്രയെത്ര ചെറുനേരങ്ങൾ ചേർത്താണെനിക്ക് നീ നിന്റെ പ്രാണന്റെ പാതി പകുത്തു തന്നത്..!
അത് മാത്രമാണ് എന്റെ ഉള്ളുരുക്കങ്ങളുടെയെല്ലാം
അവസാനവും..!

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...