Skip to main content

Posts

Showing posts from 2020

അവരിടങ്ങൾ 14

അവളെത്തുമ്പോൾ അവൻ കടൽതീരത്ത് നിരത്തിയിട്ടിരുന്ന ബെഞ്ചുകളൊന്നിൽ ഏകനായി ഇരിക്കുന്നുണ്ടായിരുന്നു. കാറ്റിൽ പാറുന്ന മുടിയിഴകൾ കാഴ്ച മറക്കുമ്പോൾ,  ഇടയ്ക്കിടയ്ക്ക് കൈകൊണ്ട് ഒതുക്കി വയ്ക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് അവൻ കടൽത്തിരകളിൽ ആർത്തുവിളിച്ചു ബഹളം വച്ചു കളിക്കുന്ന കുട്ടികളെ നോക്കിയിരുന്നു. അധികം തിരക്കില്ലാത്ത സ്ഥലത്ത് ആണ് അവൻ ഇരിക്കുന്നത്. അവൾ അവനെ വിളിക്കാൻ നിൽക്കാതെ അവന്റെ അടുത്ത് ചെന്നിരുന്നു. അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ തല തിരിച്ചു അവളെ നോക്കി. "എപ്പോൾ എത്തി" ? അവൾ ചോദിച്ചു.  "കുറച്ചുനേരമായി" അവൻ മറുപടി പറഞ്ഞിട്ട് നിശബ്ദമായി വീണ്ടും കടലിലേക്ക് തന്നെ നോക്കിയിരുന്നു.അവളും ഒന്നും സംസാരിച്ചില്ല. തങ്ങൾക്കിടയിൽ മൗനം കനക്കുന്നത് നീണ്ടു പോകുന്നതിൽ അവൾ ഒരു അസ്വസ്ഥതയോടെ അവനെ നോക്കി.  "ഇങ്ങനെ മിണ്ടാതിരിക്കാൻ ആണോ എന്നോട് വരാൻ പറഞ്ഞത്?" അവളുടെ സ്വരത്തിൽ അല്പം ഈർഷ്യ കലർന്നു. അവൻ മുഖം തിരിച്ചു അവളെ നോക്കി. അവന്റെ മുഖത്തെ അലസഭാവം കണ്ട് അവൾ അവനെ അടിമുടി ഒന്നു നോക്കി. "വിവാഹം കഴിഞ്ഞതിന്റെ ഒരു പുതുമോടി ഒന്നും കാണുന്നില്ലല്ലോ" അവൻ അവളുടെ മുഖത്തു നിന്ന് നോട്ടം മാറ...

അവരിടങ്ങൾ 13

അവൾ വീട്ടിൽ നിന്ന് കൊണ്ട് വന്ന ഭക്ഷണപൊതി ബാഗിൽ നിന്ന് എടുത്തു കൊണ്ട് അയാളെ നോക്കി നാടകീയമായി പറഞ്ഞു. "രണ്ട് അപരിചിതരുടെ  അവിചാരിതമായ പരിചയപ്പെടലിന് സാക്ഷ്യം വഹിച്ച  ഈ തീവണ്ടിയാത്രയുടെ ഓർമ്മകൾക്കൊപ്പം ചേർക്കാൻ ഒരു ഇലപ്പൊതിയിൽ നിന്ന് നാം ഈ ഭക്ഷണം പങ്കിട്ടു കഴിക്കണം എന്നത് എഴുതപ്പെട്ടു പോയ അനിവാര്യത ആണ് സുഹൃത്തേ.' 'സാഹിത്യ മാർഗം ആണല്ലോ..' അയാൾ എതിർ സീറ്റിലിരുന്നു കൊണ്ട് അവളെ നോക്കി ചിരിച്ചു. 'അതും ഒരു മാർഗം തന്നെ അല്ലെ..?!അവൾ പൊതിയഴിച്ചു കൊണ്ട് പറഞ്ഞു.അയാൾ കൗതുകത്തോടെ അവളെ നോക്കി."എഴുത്തുകാരി കൂടിയാണോ! 'എഴുതാറുണ്ട്.തോന്നുമ്പോൾ..സ്വയം സംതൃപ്തപ്പെടുത്താൻ.മറ്റുള്ളവർ വായിക്കുമ്പോൾ ആണല്ലോ എഴുത്തുകാരിപ്പട്ടം ഒക്കെ ചാർത്തി കിട്ടുക. എന്തായാലും ഞാൻ അങ്ങനെ സ്വയം പ്രഖ്യാപിച്ചിട്ടില്ല.' 'അപ്പോൾ ബുദ്ധിജീവി മാത്രമല്ല..സാഹിത്യകാരി കൂടി ആണ്..!!' 'ഒരു ചെറിയ ഇഷ്ടം ഉള്ളത് കൊണ്ട് എഴുത്ത് കൂടെ കൊണ്ടു നടക്കുന്നു എന്നു മാത്രം.എല്ലാ മനുഷ്യർക്കും കാണില്ലേ അങ്ങനെ എന്തെങ്കിലും ഒന്ന്."അവൾ ചിരിച്ചു കൊണ്ട് അയാൾക്കു അടുത്തേക്ക് ഭക്ഷണം നീക്കി വച്ചു.'അയ...

അവരിടങ്ങൾ 12

ആ രാത്രിയിൽ അവന്റെ കൂടെ ആദ്യമായി ഒരു യാത്ര തുടങ്ങുമ്പോൾ അവൾക്ക് ഒരു പരിഭ്രമം ഉണ്ടായിരുന്നു. എന്താണ് തങ്ങൾക്കിടയിൽ സംഭവിക്കുന്നത് എന്നു അവൾക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്തോ ഒന്നിന്റെ തുടക്കമോ തുടർച്ചയോ പോലെ തോന്നി അവൾക്ക് അവന്റെ ഒപ്പമുള്ള ഓരോ നിമിഷവും. അവനെ നോക്കുമ്പോഴൊക്കെ തന്റെ ഉള്ളിൽ ഒരു വിറയൽ ബാധിക്കുന്നു എന്നു അവൾക്ക് തോന്നി.പക്ഷെ അവന്റെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്നു അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.അവളുടെ കണ്ണുകളുമായി ഇടയുന്ന നേരമൊക്കെ അവന്റെ കണ്ണുകളിലും മുഖത്തും പ്രണയത്തിന്റെ ചുവപ്പ് നിറയുന്നത് അവൾ കണ്ടു. ഇതു തന്നെയാണോ പ്രണയം?!  ഇത്ര കാലം മനസിലാക്കാതെ പോയത് ഏതോ ഒരു അപരിത നിമിഷത്തിൽ ഉള്ളു തുറന്ന് പുറത്തെത്തിയതാണോ?!!അവളുടെ ഉള്ളിലെ സംശയങ്ങൾ ഒഴിഞ്ഞിരുന്നില്ല.  അവന്റെ നോട്ടത്തിലും സംസാരത്തിലും പക്ഷെ യാതൊരു സംശയങ്ങളും ഇല്ലായിരുന്നു. കാലങ്ങളായി ഒറ്റക്ക് ഉള്ളിൽ കൊണ്ടു നടന്നിരുന്ന ഒരു രഹസ്യത്തിന്റെ മൂടി തുറന്നു എന്നൊരു ഭാവം മാത്രം. അവകാശത്തോടെയും പ്രണയതോടെയും അവളെ നോക്കി, അവളുടെ കണ്ണിൽ നോക്കി ആത്മവിശ്വാസത്തോടെ ചിരിച്ചു. എനിക്ക് മാത്രമുള്ളതാണ് നീയൊരുമിച്ചുള്ള ഓരോ നിമിഷവും ...

ആരുമറിയാത്ത മരണങ്ങൾ

ഇന്നലെ വരെ കൂടെയുണ്ടായിരുന്നൊരുവന്റെ മരണം കേട്ടാൽ അടക്കം കഴിഞ്ഞാൽ കഞ്ഞിയുണ്ടോ എന്നു ചോദിക്കാൻ ആണ് നാവു പൊന്തുന്നത്,  മരണത്തിന്റെ തണുത്തുറഞ്ഞ ഒറ്റപ്പെടൽ ജനനത്താൽ തന്നെ കൂടെ കൂടിയിരിക്കുന്നത് കൊണ്ടാകാം. വേദനയില്ലായ്മയിൽ അത്ഭുതം ഒന്നും ഇല്ല. ഒരു നനഞ്ഞ കുഴിയുടെ ഇത്തിരി നീട്ടത്തിലേക്ക് അരിയും പൂവും എറിഞ്ഞു കൊടുത്ത്, കുളിയും കഴിഞ്ഞാൽ പിന്നെ അരിവെന്ത മണത്തിലേക്ക് ഒരോട്ടമാണ്. കുറച്ചു കാലം പച്ചമണ്ണങ്ങനെ കുളിർന്നു നിൽക്കും. ആകെയുള്ളതിൽ ആറടി കളയാനില്ലാത്തതിനാൽ പിന്നെ പതിവ് പോലെ കപ്പയും കാന്താരിയും മുളച്ചു തുടങ്ങും. തൊണ്ടയിലൂടെ  എരിവ് തൊട്ടിറങ്ങുന്ന  നേരങ്ങളിൽ 'കടന്നു പോയവന്റെ എല്ലിൻ  മൂപ്പ്' എന്ന ഓർമയെ വെള്ളമൊഴിച്ചു കീഴ്പ്പോട്ടിറക്കും. നിലാവ് കണ്ടുറങ്ങാം എന്ന സൗകര്യം,  മഴ പെയ്യുമ്പോൾ ഒലിച്ചു പോകുന്ന കീറത്തുണിയുടെ ഓട്ടകൾ , തലയ്ക്കു മുകളിൽ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടിരിക്കും  ഇനിയുള്ളത് ചാകാറായ അമ്മൂമ്മയെന്ന്. ഉറക്കം മുറിയുന്ന രാത്രികളിൽ നിലാവില്ലാതെ ഇരുട്ടു നിറച്ചു കിടക്കുമ്പോൾ കട്ടിലിനടിയിൽ ആറടിക്കു സൗകര്യമുണ്ടോ എന്നു  പരിശോധിക്കുമ്പോഴയിരിക്കും പഴകിയ കയർക്കട്ടിൽ ...

മോഹമഞ്ഞ

എപ്പോഴെന്ന്  നിശ്ചയമില്ലാത്തവിധം സ്വയം തളിർക്കുന്ന ചില ചില്ലകളുണ്ട്. ഏതു വസന്തത്തിന്റെ വേര് പൊട്ടിമുളച്ചതെന്നു അറിയാൻ കഴിയാത്ത ചില പൂമരക്കാടുകളുണ്ട്. മറവിയാൽ പോലും ഇഴപിരിയാൻ കഴിയാത്ത വിധം  നീണ്ടുപിണഞ്ഞു കിടക്കുന്ന നോവ് നേരങ്ങളുണ്ട്. എത്രയെത്ര വനവാസങ്ങളും ബാക്കി വയ്ക്കുന്ന കാടണിഞ്ഞ കിനാവുകൾ ഉണ്ട്.. ഒരിക്കലെങ്കിലും ബാക്കിയാവുന്ന  ചില തിരിഞ്ഞുനോട്ടങ്ങളുണ്ട്.. കാത്തിരിപ്പിന്റെ ഇനിയേത്  നീണ്ട വഴികളെന്ന് സ്വയം ചാർത്തുന്ന ചില ഓർമ്മിക്കലുകൾ ഉണ്ട്.  എത്രയെത്ര വസന്തങ്ങളും അഴുകി തീർന്നാലും, എത്രയെത്ര നീർപാതങ്ങൾ ഒഴുകി തീർന്നാലും, എത്രയെത്ര കാൽപ്പാടുകൾ മങ്ങിമാഞ്ഞാലും, ഇനിയുമുണ്ടാകാൻ ഇടയുള്ള ഒന്നിലേക്ക് എപ്പോഴും ചാഞ്ഞു നീളുന്ന അടക്കമില്ലാത്ത ഇളക്കങ്ങൾ ഉണ്ട്,  ഇറ്റു വീഴുന്ന മഞ്ഞനേരങ്ങളുടെ തിളക്കങ്ങൾക്കൊപ്പം..

വഴിയില്ലാത്തവർ

കാട് പോലെ പടർന്നൊരുവനിൽ വഴി കാണുക എന്നത് പലപ്പോഴും യാദൃശ്ചികം മാത്രമായിരിക്കാം. അല്ലെങ്കിൽ ആത്മഹത്യാപരം എന്നു വേണമെങ്കിലും പറയാം. ഒരേ ദൂരം ഒരുമിച്ചു പോയിട്ട് ഒറ്റയ്ക്കൊരു വന്യതയിൽ ഗതികിട്ടാതെ അലയേണ്ടി വരും ചിലപ്പോൾ. ജലപാതമെന്നു മോഹിപ്പിച്ചിട്ട്  അഗ്നി തിളച്ച മണലാരണ്യത്തിന്റെ ഒത്ത നടുവിൽ കണ്ണു കെട്ടി എറിയപ്പെടുകയും ചെയ്യാം. ഇല്ല, അതൊന്നും പക്ഷെ ഒരു തിരിഞ്ഞു നടപ്പിന് കാരണം അല്ല. എന്തെന്നാൽ ഓരോ നേരവും ഉള്ളു നീറിയൊതുങ്ങി മറയാൻ ശ്രമിക്കുമ്പോഴും ക്രൗര്യം വിരൽനഖങ്ങളാൽ കോർത്തെടുത്തു പറക്കാൻ തക്കം പാർത്തൊരുവൻ പിന്നാലെ ഉണ്ട്. പ്രണയത്തിന്റെ കരാളഹസ്തങ്ങൾ. ഭീകരമായൊരു സ്വപ്നം എന്നു പറയാൻ കഴിയില്ല. അതൊരു സ്വപ്നമായിരുന്നില്ല ഒരിക്കലും. കോർത്തുവലിച്ചു നീറ്റുന്ന സാന്നിധ്യം തന്നെയാണത്. ഇരുൾവെളിച്ചങ്ങൾ ഭേദമില്ലാതെ കൊണ്ടും കൊടുത്തും വേദന പങ്കുവയ്ക്കുന്ന രണ്ടു ധ്രുവങ്ങൾ. അകന്നു മാറാൻ ശ്രമിക്കുന്ന നേരങ്ങളെ പരസ്പരം പാദങ്ങളാൽ ചവിട്ടി അമർത്തി നിർത്തുന്ന തീഷ്‌ണതകൾ. തിളച്ച, വിയർത്ത മധ്യാഹ്നങ്ങളിൽ ഒരാൾ മറ്റൊരാളാൽ കിതച്ചടങ്ങാൻ വെമ്പുന്ന തീവ്രതകൾ. മുങ്ങിയും പൊങ്ങിയും ശ്വാസം മുട്ടുന്ന ഞരക്കങ്ങൾ. വിട്ടു കളയാൻ ആവില...

ഞാനെഴുതിയതൊക്കെയും

ഞാനെഴുതിയതൊക്കെയും കവിതകളോ കഥകളോ ആയിരുന്നില്ല.. വാക്കുകളിലൂടെയും വരികളിലൂടെയും ഏതൊക്കെയോ ജീവിതങ്ങൾ എന്നെ തേടി എത്തുകയായിരുന്നു.. രൂപമില്ലാത്ത കിനാവുകളും കണ്ണീരും എന്നെ മാത്രം തേടി ഒന്നൊന്നായി ഒഴുകിയെത്തുകയായിരുന്നു.. അപ്രതീക്ഷിതമായ തിരയിളക്കത്തിൽ അടിപതറി ഒഴുകുക മാത്രമാണെനിക്ക് ചെയ്യാനുണ്ടായിരുന്നത്.. അതിന്റെ വേഗത ഒരിക്കലും എന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ല. ആരുടെയോ പ്രണയം മരിച്ച, കരിഞ്ഞുണങ്ങിയ, വേനൽ വെന്തു നീറിയ പുഴയിടുക്കുകളിൽ കൂടിയൊക്കെ ഒരു ഭ്രാന്താവേശമായി എന്നെ വലിച്ചെടുത്തു പൊയ്ക്കൊണ്ടിരുന്ന തിരക്കൈകൾ.. ഒഴുകുക എന്ന വിധിക്കു മുൻപിൽ നിസ്സാഹായമായി ഞാൻ എന്നെ വിട്ടു കൊടുക്കുക മാത്രമാണ് ചെയ്തത്..!!

അവരിടങ്ങൾ 11

തന്റെ നെഞ്ചിൽ മുഖം അമർത്തി നിൽക്കുന്ന അവളെ അവൻ തന്നോട് ചേർത്ത് പിടിച്ചു.തന്നിൽ നിന്നും അകലാൻ സമ്മതിക്കില്ല എന്ന വാശി പോലെ അവളുടെ നഖങ്ങൾ തന്റെ പുറത്ത് ആഴ്ന്നിരിക്കുന്നു എന്നു അവനു തോന്നി.അവളുടെ നെഞ്ചിൽ കുരുങ്ങിയൊരു കരച്ചിൽ എപ്പോൾ വേണമെങ്കിലും പൊട്ടിച്ചിതറിയേക്കാം എന്ന തോന്നലിൽ അവൻ അവളെ വീണ്ടും ഇറുകി പുണർന്നു കൊണ്ട് അവളുടെ ചുമലിൽ പതിയെ തഴുകി..അവളുടെ ദീർഘ നിശ്വാസങ്ങൾ അവന്റെ നെഞ്ചിൽ വീണുകൊണ്ടിരുന്നു. ഏയ്..?! അവൻ പതിയെ അവളെ തന്റെ നെഞ്ചിൽ നിന്നു അടർത്താൻ ശ്രമിച്ചു..പക്ഷെ അവൾ കൂടുതൽ ചേർന്നു നിന്നതേ ഉള്ളു.. "ഞാൻ പറയുന്നത് കേൾക്ക്.." അവൾ ബലമായി അവളെ അടർത്തിയെടുത്തു..കൈകൾ കൊണ്ട് കവിളിൽ അമർത്തി അവളുടെ കണ്ണുകളിൽ നോക്കി..അവളുടെ ചുണ്ടുകളിലെ നിസ്സഹായമായ വിതുമ്പലുകൾ അവന്റെയുള്ളിൽ പോറലുകൾ വീഴ്ത്തി. "ഇന്നൊരു ദിവസം എനിക്ക് എല്ലാവർക്കും വേണ്ടി നിന്നു കൊടുക്കാതെ പറ്റില്ല..എനിക്കോ നിനക്കോ എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ് എല്ലാം സംഭവിച്ചു പോയതല്ലേ..നമ്മൾ അത് മനസിലാക്കി തന്നെ അല്ലെ ഇത്ര വരെ എത്തിയത്.." വാക്കുകൾ അവന്റെ തൊണ്ടയിൽ തടഞ്ഞിട്ട് എന്നവണ്ണം അവൻ കിതച്ചു..ഒന്നു നിർത്തിയിട...

അവരിടങ്ങൾ 10

"ഞാൻ ഒരു കാര്യം ചോദിക്കട്ടെ "?അവൾ അവനു നേരെ തിരിഞ്ഞിരുന്നു.. "ചോദിച്ചോളൂ..ഞാനിപ്പോൾ എന്തു ചോദ്യങ്ങൾക്കും മറുപടി പറയാനുള്ള ഒരു മൂഡിൽ ആണ് " അവൻ മുഖമുയർത്തി അവളെ നോക്കി. അവൾ പേന കൊണ്ട് കൈയിലിരുന്ന പേപ്പറിൽ വെറുതെ എന്തൊക്കെയോ കോറിവരച്ചു കൊണ്ടിരുന്നു. "എന്തേ..ചോദിക്കുന്നില്ലേ? " അവൻ ചിരിയമർത്തി. "ചോദിക്കുന്നുണ്ട്.." "എന്നാൽ ചോദിക്കൂ" അവൻ ആകാംക്ഷയുള്ള ഭാവത്തിൽ അവളെ നോക്കി.. "നിലവിൽ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ" ? "പ്രണയം എപ്പോഴും തോന്നുന്ന മനോഹരമായ വികാരം അല്ലെ? "എന്റെ ചോദ്യം സ്പഷ്ടമാണ്..'ആരെയെങ്കിലും' എന്നു വ്യക്തമായാണ് ചോദിച്ചത്" അവളവനെ നോക്കി മുഖം കൂർപ്പിച്ചു.. "ഇല്ല എന്നു ഞാൻ പറഞ്ഞില്ലല്ലോ " അവനൊരു കുസൃതി ചിരി ചിരിച്ചു "ഉണ്ട് എന്നും പറഞ്ഞില്ല" അവൾ മുഖം വീർപ്പിച്ചു. "വ്യക്തമായി പറഞ്ഞില്ല എന്നു മാത്രം" "വ്യക്തമായി അറിയാൻ ആണല്ലോ ഞാൻ ചോദിച്ചത്" "വ്യക്തത വരുത്തിയാൽ ഒരു mystery ഉണ്ടാകില്ലല്ലോ.." "ഇതിൽ എന്താണിത്ര mystery...

കഴിഞ്ഞതൊക്കെയും

അവളുടെ ഉള്ളിൽ നിരന്തരം അലയടിച്ചിരുന്ന തിരകൾ ഓരോന്നായി അടങ്ങിയിരിക്കുന്നു.. തീ പോലെ ജ്വലിച്ചിരുന്ന കനലുകൾ  മങ്ങിയിരിക്കുന്നു.. മഴ പോലെ പെയ്തിരുന്ന നേരങ്ങൾ ഒഴിഞ്ഞിരിക്കുന്നു.. പറയാൻ കൂർപ്പിച്ചൊരുക്കിയ വാക്കുകൾ മറന്നു പോയിരിക്കുന്നു.. പിന്നെയും കാലങ്ങൾ എടുത്ത് ഉള്ളിലൊരു കോണിൽ നിന്ന്‌ അവൾ രൂപമില്ലായ്മ അണിഞ്ഞിരിക്കുന്നു.. തടയാൻ കഴിയാത്തൊരു കൊടുങ്കാറ്റിനൊപ്പം നടക്കാൻ  അവൾ പഠിച്ചിരിക്കുന്നു.. പിന്നിലെ വഴികളിൽ നിറഞ്ഞു കിടന്ന അവ്യക്തത ഒക്കെയും തുടച്ചെടുത്തു മുന്നോട്ടു പോയിത്തുടങ്ങിയിരിക്കുന്നു.. ചുവടുകൾ ഉറച്ചിരിക്കുന്നു..

ചില ദിവസങ്ങളിൽ

ഇടയ്ക്കൊക്കെ ജനാലക്കരികിൽ..! എന്നെ ശ്രദ്ധിക്കാതെ ഉറുമ്പുകൾ നിരനിരയായി പോകാറുണ്ട് , എന്റെ വഴിയിൽ നിന്നു ഒഴിഞ്ഞുമാറി , ധൃതിയിൽ..! മുറ്റത്തൊരു കറുമ്പൻ പൂച്ച അവന്റെ വഴി തടഞ്ഞു നിൽക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട് , ഞാൻ ഗൗനിക്കാറില്ലെങ്കിലും.. ഇലകൾ വീണ്ടും പൊട്ടിതളിർത്ത മുരിങ്ങയുടെ ചില്ലകൾ ചൂട് കൊണ്ട് തളർന്നു മുരളുന്നുണ്ട്, പലപ്പോഴും.! പല നേരം പലതരം പിന്നാമ്പുറക്കാഴ്ചകൾ ജനലോരം എത്തുന്നുണ്ട്, ഒട്ടും പ്രതീക്ഷിക്കാതെ ഇടക്ക് തുള്ളിയിട്ടു പെയ്തു തുടങ്ങുന്ന മഴമേഘങ്ങൾക്കൊപ്പം.. ഇടയ്ക്കൊക്കെ കട്ടിലിൽ തന്നെ..! തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനിന്റെ ഒച്ച മാത്രം ഇറങ്ങി വരും.. മറ്റെല്ലാം നിശബ്ദതയിൽ ആയിരിക്കും.. അപ്പോൾ മാത്രം കിനാവള്ളിയിലൂർന്നിറങ്ങുന്ന ചില ഓർമകൾ പെയ്തു കൊണ്ടിരിക്കും മുറിനിറയെ.. പുറത്തോ അകത്തോ എന്നറിയതെയുള്ള പെയ്ത്തിൽ ഒഴുകിഒഴുകി ഞാൻ മാത്രം അകന്നു പോകുകയും ചെയ്യും.. ഇടക്കൊക്കെ മേശക്കരികിൽ..! പുസ്തകങ്ങൾ ചിതറി കിടക്കുന്നുണ്ട്.. പലനിറത്തിൽ ചായങ്ങൾ ഉണ്ട്.. ഏറ്റവും ഇഷ്ടപ്പെട്ടൊരു പേജിൽ വെറുതെ വിരലുകൾ തഴുകി മുഴുകി ഇരിക്കാറുണ്ട്.. തെന്നി തെന്നി നിന്നിലേക്ക് കുതറാൻ ശ്രമിക്...

ഒരേ കാലമെന്ന സാധ്യതകൾ

ഇഴയടുപ്പങ്ങൾക്ക് ഒരു സാധ്യതയുമില്ലാതിരുന്ന വിദൂരമായ കാലങ്ങളിലിരുന്നാണ് നാം ഒരേ സ്വപ്നങ്ങളെ പകലിരവുകൾക്കൊപ്പം ചേർത്തിരുന്നത്.. സമയ സഞ്ചാര പഥങ്ങൾക്കിപ്പുറം അതേ സ്വപ്നങ്ങളുടെ അർത്ഥതലങ്ങളാണ് നമ്മെയിന്ന് മുഖാമുഖം ചേർത്തു നിർത്തിയിരിക്കുന്നതും. ഞാൻ വിരൽതൊട്ടു കാട്ടിത്തന്ന ഓരോ ജാലകങ്ങൾക്കുമപ്പുറം നീയും അതേ പാതയിൽ നിന്റെ മാത്രം ചിന്തകൾക്കൊപ്പം നടന്നിരുന്നു. ദീർഘ ദൂരം നടന്നവസാനം, കാലങ്ങൾക്കിപ്പുറം ഇരുകരകൾക്കിരുവശം എത്തി നിൽക്കുമ്പോൾ, ഒരേ ദിശയിൽ കാണുന്നുണ്ട് നാം കണ്ടുപേക്ഷിച്ച സ്വപ്നങ്ങളുടെ , ഇന്നും അവശേഷിച്ചിരിക്കുന്ന ചില വെയിൽ നിഴലുകൾ. തെളിഞ്ഞും മാഞ്ഞും നമ്മുടെ മുന്നിൽ തന്നെയുണ്ടൊരു മൂവന്തി നേരം. ചായം കലർന്നൊഴുകുന്ന പോലെയൊരു പുഴ. തീരത്ത് , നാം ചേർന്നിരുന്നു നെയ്തുകൂട്ടിയ കിനാവലകൾ വീണുകിടക്കുന്ന നീളൻവരാന്തയുള്ളൊരു വീടിന്റെ മണ്ചുവരുകളും.. നിന്റെ നെഞ്ചിൽ,വിയർപ്പിലൊട്ടികിടന്ന നിമിഷങ്ങളുടെ കിതപ്പാറാത്ത ആ ഒറ്റമുറി വീടിന്റെ നിഴലോർമ്മകളിലാണ് നാമിന്ന് നമ്മെ തിരഞ്ഞു ചെന്നെത്തിയിരിക്കുന്നത്. ഒരേ കാലങ്ങളിൽ, ഒരേ നേരങ്ങളിൽ, ഒരേ നിറങ്ങളിൽ, ഒരേ വിചാരങ്ങളിൽ, എത്രയെത്ര ദൂരങ്ങളിലേക്കാണ് നാം പരസ...

അവരിടങ്ങൾ 9

പതിവുപോലെ അവർ ഗുൽമോഹർ തണൽ വിരിച്ച ആ പാതയിലെ ബെഞ്ചിൽ, കായൽ വിശാലതയ്ക്കു അഭിമുഖമായി ഇരുന്നു. നിറയെ പൂത്ത ,ചുവപ്പിൽ പടർന്നു നിൽക്കുന്ന വലിയൊരു ഗുൽമോഹർ മരത്തിനു കീഴെയാണ് അവർ സ്ഥിരമായി ഇരിക്കാറുള്ളത്..പാതയോരവും ,നിരന്നു കിടക്കുന്ന ബെഞ്ചുകളും ഗുൽമോഹർ പുഷ്പങ്ങളുടെ ചുവപ്പിൽ അമർന്നു കിടന്നു..അവനവളെ വെറുതെ ഒന്ന് നോക്കി..മുന്നിലെ കായലിൽ, ചെറുവള്ളങ്ങളിലും ബോട്ടുകളിലും ആളുകൾ സവാരി നടത്തുന്ന കാഴ്ചകളിലേക്ക് അവൾ സ്വയം മറന്നിരിക്കുന്നു..ഇടക്കിടെ പൊഴിയുന്ന ഗുൽമോഹർ ഇതലുകളിൽ ഒന്ന് അവളുടെ ചുരുണ്ട മുടിയിഴകളിൽ കുരുങ്ങി കിടക്കുന്നു..കൈനീട്ടി അതെടുക്കാൻ അവൻ ആഗ്രഹിച്ചു..പിന്നെ തന്റെ കൈകളിലിരിക്കുന്നതിനെക്കാൾ അവളുടെ ചുരുണ്ട മുടിയിൽ തന്നെ ഇരിക്കുന്നതാണ് ആ പൂവിന്റെ ഭംഗി എന്നു അവൻ ചിന്തിച്ചു. അസ്തമയ സൂര്യന്റെ ചുവപ്പു കലർന്ന രശ്മികൾ അവളുടെ മൂക്കുത്തിയിൽ തട്ടി തിളങ്ങി..അവളിൽ നിന്നു മുഖം തിരിച്ച്, അവൾ നോക്കുന്ന ദിശയിലേക്ക് തന്നെ നോട്ടം മാറ്റുമ്പോൾ അവൻ ആലോചിച്ചത് ഓരോ ദിവസവും കാണുമ്പോൾ ഓരോ പ്രത്യേകതകൾ കൊണ്ട് തന്റെ മനസിനെ കീഴ്പ്പെടുത്തുന്ന അവളെ കുറിച്ചു തന്നെ ആയിരുന്നു..അല്ലെങ്കിൽ ,പരിചയപ്പെട്ട നാൾ മുതൽ താൻ അവളിൽ എന്തൊക്...