Skip to main content

Posts

Showing posts from 2022

അവരിടങ്ങൾ 27

കരയോട് ചേർന്ന് വള്ളം നിന്നപ്പോൾ അവൾ ബാഗ് എടുത്തു വച്ചിട്ട്, സൂക്ഷിച്ചു കയറി ഇരുന്നു. ബാഗ് നനയാതെ ഒതുക്കി വച്ചു. തണുത്ത കാറ്റടിച്ചപ്പോൾ അവൾക്ക് തണുത്തു, കൈകൾ കൂട്ടി തിരുമ്മികൊണ്ട്ചുറ്റും നോക്കി. മുടി ചെവിക്ക് പുറകിലേക്ക് ഒതുക്കി വച്ചു കൊണ്ട് വള്ളം തുഴയുന്ന ആളെ അവൾ വെറുതെ ഒന്നു  നോക്കി. പെട്ടെന്നൊരു അതിശയം അവളുടെ മുഖത്തു വിരിഞ്ഞു. അവൾ അവനെ നോക്കി ചിരിച്ചു. അവൻ തിരിച്ചും. "എന്നെ ഓർക്കുന്നുണ്ടോ"?! അവൾ ചോദിച്ചു. "അത്ര മറവി ഉണ്ടാകാൻ ഉള്ള പ്രായം ആയെന്നു തോന്നിയോ എന്നെ കണ്ടിട്ട്.."?! അവൻ കളിയാക്കി. "എന്നിട്ടാണോ കണ്ടിട്ട് ഒരു പരിചയവും ഇല്ലാത്തത് പോലെ ഇരുന്നത്"?!  അവൻ അക്കരക്ക് തുഴഞ്ഞു തുടങ്ങി. കാറ്റിൽ ഇടക്ക് മഴചാറ്റൽ, തുള്ളിയായി വീണു കൊണ്ടിരുന്നു. "വലിയ പഠിത്തവും ജോലിയുമൊക്കെ ഉള്ള ആളല്ലേ.നമ്മളെ കണ്ടാൽ അറിയണം എന്നില്ലല്ലോ.." "ഓഹ്..അത്ര മറവി ഉണ്ടാകാനും മാത്രം ഉള്ള പഠിത്തം ഒന്നും ഞാൻ പഠിച്ചില്ല."അവളുടെ മറുപടി കേട്ട് അവൻ തല ചെരിച്ചു അവളെ ഒന്നു നോക്കി. തുഴ വെള്ളത്തിൽ തട്ടുന്ന സ്വരം ഇടക്കിടക്ക് ഉയർന്നു. "എത്ര ആഴം കാണും"?! അവൾ വെള്ളത്ത...

അവരിടങ്ങൾ 26

"ഇപ്പോൾ എഴുതാറൊന്നും ഇല്ലേ"?! അവന്റെ ചോദ്യത്തിന് അവൾ അവനെ ഒന്നു നോക്കിയത് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. കൈ കെട്ടി മരത്തിൽ ചാരി നിന്ന് കായലിലെ ഓളങ്ങളിൽ കണ്ണെറിഞ്ഞു കൊണ്ട് അവൾ നിന്നു. "അല്ലാ, ഇപ്പോൾ കുറെ നാളായി എന്തെങ്കിലും എഴുതി കണ്ടിട്ട്.ഞാനൊരു സ്ഥിരം വായനക്കാരൻ ആണ് താങ്കളുടെ" അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. "ഇപ്പോൾ കുറച്ചു നാളായി ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്.."അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "അതെന്താ"?! "പ്രത്യേകിച്ച് ഒന്നും ഇല്ല. എന്തോ അങ്ങനെ തോന്നി.." "അത് ഞങ്ങളെ പോലെ ഉള്ള ആരാധകരെ കഷ്ടത്തിലാക്കുമല്ലോ..?! അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് ചിരി വന്നു. "ഞാൻ അല്ലാതെ, സ്ഥിരം എഴുതി കൊണ്ടിരിക്കുന്ന എഴുത്തുകാർ ഇഷ്ടം പോലെ ഉള്ള നാടല്ലേ ഇത്"?! "പക്ഷെ താങ്കളുടെ എഴുത്തിന്റെ ഒരു സൗരഭ്യം മറ്റെവിടെയും കിട്ടില്ല എനിക്ക്." "അത് എങ്ങനെയാണ് എഴുത്തിൽ സൗരഭ്യം"?! അവൾ അവന്റെ നേരേ തിരിഞ്ഞു നിന്നു. അവൻ ഒന്ന് ചിരിച്ചിട്ടു അവൾക്ക് അടുത്തേക്ക് കുറച്ചു നീങ്ങി നിന്നു. "ഓരോ മനുഷ്യരും എന്തെങ്കിലും ഒക്കെ ഓർമകളിൽ ജീവിക...

അവരിടങ്ങൾ 25

"അതേയ്..തനിക്ക് എന്നെ ഒന്ന് പരിഗണിച്ചു കൂടെ"?! അവന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി. അവൻ ഭാവഭേദം ഒന്നും ഇല്ലാതെ അവളെ തന്നെ നോക്കി ഇരിക്കുകയാണ്. അവൾ വായിച്ചുകൊണ്ടിരുന്ന ബുക്ക് അടച്ചു വച്ചിട്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് താടിക്ക് കൈ ഊന്നി ഇരുന്നു. "എങ്ങനെ"?! "എങ്ങനെ എന്നു ചോദിച്ചാൽ..എങ്ങനെ വേണമെങ്കിലും.അത് തന്റെ താല്പര്യം..! പറഞ്ഞു കഴിഞ്ഞുള്ള അവന്റെ ചിരിയിൽ ഒരു കുസൃതി തങ്ങി നിന്നിരുന്നു. "എനിക്ക് ഇപ്പോൾ നിലവിൽ താൽപര്യങ്ങൾ ഒന്നും ഇല്ലല്ലോ?! "ഇപ്പോൾ വേണം എന്നു ഞാനും പറഞ്ഞില്ല.." "പിന്നെ"?! "എന്നെങ്കിലും.ഒരു വർഷമോ രണ്ടു വർഷമോ എത്ര സമയമെടുത്തിട്ട് ആണെങ്കിലും കുഴപ്പമില്ല "അവളുടെ മുഖത്തെ ചോദ്യഭാവത്തിലേക്ക് നോക്കി അവൻ പറഞ്ഞു.അവൾ മറുപടി ഒന്നും പറയാത്തത് കൊണ്ട് അവൻ തുടർന്നു. "ഇന്ന് തന്നെ ആയാൽ അത്രയും സന്തോഷം" അവൻ കണ്ണിറുക്കി ചിരിച്ചു കൊണ്ട് കൈയെത്തി അവളുടെ മടിയിലിരുന്ന ബുക്ക് എടുത്തു വെറുതെ പേജുകൾ മറിച്ചു നോക്കി. അവൾ ബെഞ്ചിലേക്ക് ചാരി വെറുതെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. "പരിഗണിക്കാൻ ആവശ്യത്തിൽ കൂടുതൽ ആളുകൾ...

നിനക്കുള്ള കത്തുകൾ 18

നാമിരുവരുവരും കണ്ട നാൾ, നാം നിന്ന പാതയോരം ആളുകളുടെയും വാഹനങ്ങളുടെയും ഒച്ചകളാൽ മുഖരിതമായിരുന്നു.. പുകയും പൊടിയും നിറഞ്ഞ, ചൂടും വെയിലുമുള്ള ഒരുച്ച നേരത്ത് കാലങ്ങളായി കരുതി വച്ചൊരു ചിരിയാൽ നാം തമ്മിൽ കാണുകയും ചെയ്തു. അപ്പോഴും, അവിടം സാധാരണമായി, ആളുകളാലും വാഹനങ്ങളാലും ചലിച്ചുകൊണ്ടിരുന്നു.. വസന്തത്തിന്റെ ആഗമനമോ മഴവിൽ വർണ്ണങ്ങളുടെ നിറച്ചാർത്തോ ഉണ്ടായില്ല.. ! വളരെ സാധാരണമായി, സാവധാനം നാം, തമ്മിൽ കണ്ടു.. നീ, നമുക്ക് വേണ്ടി വാങ്ങിയ കാപ്പികളിലൊന്ന് ഊതികുടിക്കുടിച്ചു കൊണ്ടിരുന്നതും, ചെറിയ ആവിയടിച്ചു നിന്റെ തവിട്ടു നിറം കലർന്ന കണ്ണുകൾ അഗാധമായി തിളങ്ങുന്നതും ഇടയ്ക്കു ഞാൻ ശ്രദ്ധിച്ചിരുന്നു.. നീ എന്നോടും, ഞാൻ നിന്നോടും നമ്മൾ കാണുന്നതിന് മുൻപ് സംസാരിച്ചു നിർത്തിയത് മുതൽ തുടർന്നും സംസാരിച്ചു കൊണ്ടിരുന്നു.. അപ്പോഴൊക്കെയും ഞാൻ ചിന്തിച്ചത് നിന്റെ ചിരിയെ പറ്റിയായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളിൽ നീ നിറഞ്ഞു ചിരിക്കുന്ന സമയങ്ങൾ ഞാൻ നിന്നെ തന്നെ നോക്കിയിരുന്നു.. ഒരു കാപ്പി കുടിച്ചു തീരുന്ന സമയത്തിനുള്ളിൽ നമ്മൾ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പോലും ഞാൻ പിന്നീട് ഓർത്തെടുക്കാൻ ശ്രമിച്ചിരുന്നില്ല. നി...

നിനക്കുള്ള കത്തുകൾ 17

പ്രണയമെന്ന് നീ പറയുമ്പോഴും , വീണ്ടും ഒന്നുകൂടി അവർത്തിക്കുമ്പോഴും ഞാൻ മറ്റെന്തോ ചിന്തകളിൽ ആയിരുന്നു.. വെറുതെ ചിരിക്കാൻ തോന്നി, ഉള്ളിൽ ഒരു പരിഭ്രമം പൊടിഞ്ഞിരുന്നെങ്കിലും.. കൈവെള്ളകൾ കാരണമില്ലാതെ വിയർത്തത് കൊണ്ടാണ് ഞാൻ വേറുതെ മുഖം അമർത്തിതുടക്കുന്നതായി അഭിനയിച്ചത്.. ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന ഭാവം വരുത്താൻ ആണ് വെറുതെ വെറുതെ പൊട്ടിച്ചിരിച്ചത്.. പക്ഷെ, ഉള്ളിൽ ഞാൻ അപ്രതീക്ഷിതമായി വഴിയറിയാതെ ഒറ്റപ്പെട്ടു പോയ പോലെ പകച്ചു നിൽക്കുകയായിരുന്നു.. അത്ര അടുത്തു നീ, അത്ര ഉറപ്പോടെ നീ പ്രണയം എന്നു പറഞ്ഞത് എനിക്ക് വിശ്വാസം ആകുന്നതേയില്ലായിരുന്നു.. എന്തുകൊണ്ട് എന്നാണോ?? നിന്നിലോ നിന്റെ പ്രണയത്തിലോ ഉള്ള വിശ്വാസമില്ലായ്മ അല്ലായിരുന്നത്.. എന്തുകൊണ്ട് ഞാൻ, അതായിരുന്നു എന്റെ ചിന്ത..! എന്തു കൊണ്ട് നിനക്ക് ഞാൻ? എന്തുകൊണ്ട് നമുക്ക് നാം ? ഇന്നും ,എപ്പോഴും എന്റെ ഹൃദയം ആ ഒരു ഓർമ്മയിൽ മാത്രം നില വിട്ടു മിടിക്കാറുണ്ട്.. കൂടി ചേരാൻ കാരണങ്ങൾ ഇല്ലാത്ത വിധം , തീർത്തും വ്യത്യസ്തവും, വിജനവുമായ  വഴികളായിരുന്നല്ലോ നാം.. പക്ഷെ, പിന്നെ ഞാൻ എന്റെ ചിന്തകളെ തിരുത്തി വായിക്കാൻ ആരംഭിച്ചിരുന്നു.. എപ്പോഴേന്നോ? മഴ നനഞ്ഞു ക...

നിനക്കുള്ള കത്തുകൾ 16

ഒരേ ആകാശത്തിന്റെ രണ്ടതിരുകളിൽ നിന്നൊരേ കാലത്തേക്ക് പടർന്നു കയറിയ വേരുകൾ പോലെ, പലപ്പോഴായി നാം തിരഞ്ഞ നേരങ്ങൾ നമ്മളിലേക്ക് മാത്രമായി ചുരുങ്ങിയൊരു ചെറു കാലമായിരുന്നു ആ യാത്ര..!                   ഒരു തീർത്ഥയാത്ര പോലെ തെളിഞ്ഞതും ഭാവാത്മകവും!!  ഇടക്കൊരു വഴിയമ്പലത്തിൽ കുറച്ചു നേരമിരുന്ന നേരത്തിലാണ് നിന്റെ മാത്രം എന്നു നീ എന്നെ മുകർന്നത്. പിന്നെ നീ പെട്ടെന്ന് നമ്മുക്ക് പുറകിലെ ശില്പങ്ങളിൽ കൊത്തി വൈക്കപ്പെട്ട പ്രണയത്തെകുറിച്ചു വാചാലനായി.   നിറയെ നിരന്ന ശില്പങ്ങളുടെ തണുത്ത, തടകെട്ടിയ നിശ്വാസം നിറഞ്ഞ ആ ഇരുണ്ട ഇടനാഴി പ്രണയത്തിന്റെ മറ്റൊരു ഭക്തി കാലത്തിന് വേദിയാകുന്നത് പോലെയാണെനിക്ക് അപ്പോൾ തോന്നിയത്.                                ദൈവങ്ങൾക്ക് ആകാമെങ്കിൽ നമുക്ക് എന്ത് കൊണ്ട് ആയിക്കൂടെന്നു ചോദിച്ചുകൊണ്ട്  ശിവപാർവതിമാരുടെ പാദങ്ങളോട് ചേർത്തു നിർത്തി ചുംബിച്ചത് എന്നെ തെല്ലൊന്നുമല്ല ...

അവരിടങ്ങൾ 24

കാറ്റിൽ പാറിപറക്കുന്ന മുടിയിഴകൾ ഒതുക്കി കഴുത്തിനു മുകളിൽ അല്പം ഉയർത്തി കെട്ടിവയ്ക്കുന്ന അവളെ നോക്കി അവൻ ഇരുന്നു.അവന്റെ ഇരുപ്പ് കണ്ട് അവൾ മുടി കെട്ടുന്ന കൈയുടെ ഇടയിലൂടെ അവനെ നോക്കി, "ഉം?!" "ഹേയ്..ഞാൻ വെറുതെ ഒരു കാര്യം ആലോചിക്കുകയായിരുന്നു?!" "എന്ത്?!"  അവൾ മുടി കെട്ടി വച്ചിട്ട് അവന്റെ നേരെ തിരിഞ്ഞിരുന്നു. "ഞാൻ പലപ്പോഴും താങ്കളോട് പറയണം എന്ന് കരുതിയിട്ടുണ്ട്, താങ്കൾ ഇങ്ങനെ മുടി ഉയർത്തി കെട്ടി വയ്ക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണെന്ന്.! അവൻ അവളെ നോക്കി ചിരിച്ചു. "എന്നിട്ടെന്താ ഇതുവരെ പറയാഞ്ഞത്?!" "താങ്കളുടെ സ്വാതന്ത്ര്യത്തിൽ കയറി ഞാൻ ഇടപെടാൻ പാടില്ലല്ലോ" "ആഗ്രഹമല്ലേ, അല്ലാതെ നിർബന്ധമൊന്നും അല്ലല്ലോ.ചെറിയ ചെറിയ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ ഞാൻ പരിഗണിക്കുന്നതാണ്!!  "അങ്ങനെ പറയാനുള്ള സ്വാതത്ര്യം എനിക്കുണ്ടോ എന്നും അറിയില്ലല്ലോ..!! അവൻ നോട്ടം മാറ്റി. "ഓഹ്..അപ്പോൾ അങ്ങനെ ആണ്?! അവൾ അവനെ ചുഴിഞ്ഞു നോക്കി "അങ്ങനെയും ആകാമല്ലോ.."അവൻ ചിരിച്ചു.അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ വീണ്ടും തിരിഞ്ഞ് അവനെ നോക്കി ചോദിച്ചു, "അ...

നിനക്കുള്ള കത്തുകൾ 15

നിനക്കറിയുമോ, കടന്നു പോയത് ചില നിമിഷങ്ങൾ മാത്രമായിരുന്നില്ല.. നാമെന്നൊരിടമായിരുന്നു..! നമ്മളായിരുന്നു വേര് പടർത്തിയത്..! ഉരുവിട്ടതൊക്കെയും, നമുക്കെന്ന് മാത്രമായിരുന്നു.. കാലങ്ങൾ മുന്നേ യാത്ര തുടങ്ങിയതും നാം തമ്മിലായിരുന്നു..! ഒരൊറ്റ ശ്വാസത്തിന്റെ നിലയില്ലാക്കയത്തിലാണ് നാം വീണ്ടും കണ്ടതും കണ്ടെടുക്കപ്പെട്ടതും.! അപ്പോൾ പക്ഷെ, ഒഴുകിയിറങ്ങിയൊരു തുള്ളി മാത്രമായിരുന്നു നാം..! പിന്നെയെപ്പൊഴോ ഒരു പുഴയാവുകയായിരുന്നു..! ഞാനെന്ന വേനലിൽ നീയും, നീയെന്ന ഒഴുക്കിൽ ഞാനും..!

നിനക്കുള്ള കത്തുകൾ 14

നിന്റെ പ്രണയത്തിനപ്പുറം ഒരു ലോകം ഞാൻ തിരഞ്ഞു നോക്കാറില്ല. എന്നിൽ പടരുന്ന പകലിരവുകൾ നീയുമായി പങ്കുവയ്ക്കുന്നതിനപ്പുറം കാമോദ്ദീപകമായി എന്നെ മറ്റൊന്നും ആകർഷിക്കാറില്ല. നിന്റെ നഗ്നമായ വന്യതയുമായി ഇഴുകിച്ചേരുന്ന സഹസികതകൾക്കപ്പുറം മറ്റൊന്നും എന്നെ ഒരു യാത്രയിലേക്കും വലിച്ചടുപ്പിക്കറില്ല. നിന്റെ നിശ്വാസങ്ങൾക്കടിയിൽ ഒളിഞ്ഞു കിടക്കുന്നതിനപ്പുറം ഒരു രഹസ്യലോകവും ഞാൻ കണ്ടെത്തിയിട്ടില്ല. നിനക്ക് വേട്ടയാടി കണ്ടെത്താൻ പാകത്തിൽ നുറുങ്ങു ഗന്ധങ്ങളിൽ എന്നെ പിന്നിലുപേക്ഷിച്ചിട്ട്, എത്ര ദൂരമാണ് ഞാൻ ഒറ്റക്ക് നടന്നിട്ടുള്ളത്..! നിന്നിൽ നിന്നിറങ്ങി പോയാലും തിരികെ നിന്നിലേക്ക് മാത്രം എത്താൻ നിർബന്ധിക്കുന്ന അടയാളങ്ങൾ എന്റെ അനുവാദമില്ലാതെ നീ അവശേഷിപ്പിച്ചു കൊണ്ടിരിക്കുന്നു..!

നിനക്കുള്ള കത്തുകൾ 12

അടുത്ത തവണ നീ വരുമ്പോൾ നമുക്ക് ഒരു യാത്ര പോകാം. നീ ഒരിക്കൽ എനിക്ക് എഴുതിയിരുന്ന പോലെ മുന്തിരി തോട്ടങ്ങൾ തേടി..! അല്ലെങ്കിൽ സൂര്യകാന്തി പാടങ്ങൾ തേടി..! ഋതുഭേദങ്ങൾ ഇല്ലാതെ തന്നെ തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഒരു താഴ്വര തേടി..! നീ പറയാറുള്ളത് പോലെ തന്നെ, ഇടക്ക് ഏതെങ്കിലും മലയുടെ മുകളിൽ കൈകോർത്തു ചേർന്നു നിൽക്കാം..! അവിടെനിന്നും കടൽത്തീരങ്ങൾ തേടി പതിയെ നടക്കാം..! ആളുകളില്ലാത്ത ഒരു തുരുത്തിൽ വെറുതെ പരസ്പരം നോക്കിയിരുന്നു സമയം പോക്കാം..! അസ്തമയങ്ങളിൽ പറന്നകലുന്ന പക്ഷികൾക്കൊപ്പം വന്നണയുന്ന ഇരുട്ടിനെ പര്സപരമണിയിക്കാം..! ഒറ്റക്കൊരു ആകാശം പങ്കുവയ്ക്കാം..!! ഇനിയങ്ങനെ എത്രയെത്ര നിമിഷങ്ങളെ ഒപ്പം ചേർത്തു നടക്കേണ്ടവരാണ് നമ്മൾ..!! ഒറ്റക്കിരിക്കുമ്പോഴെല്ലാം,  നീയൊത്തു ചെയ്യാനുള്ള കാര്യങ്ങളിങ്ങനെ കുറിച്ചുവയ്ക്കുകയാണ് ഞാൻ, നീ വരുമ്പോൾ ആദ്യം തേടുന്നത് എന്റെയീ കുറിപ്പുകൾ ആണെന്ന് എനിക്കറിയാവുന്നത് കൊണ്ടു തന്നെ..!! ഇനി വരുമ്പോൾ എന്തായാലും, നാം, ആ മുന്തിരിതോട്ടങ്ങൾ തേടി യാത്ര പോകും..!!

നിനക്കുള്ള കത്തുകൾ 13

നിന്നെ എഴുതാൻ തുനിയുമ്പോൾ മാത്രമാണ് ഞാൻ ആത്മാവിൽ നിറയെ അക്ഷരമുള്ളവളായി മാറുന്നത്. ഇത്രയേറെ കെട്ടുപിണഞ്ഞ വാക്കുകൾ എന്നിൽ നിന്ന് ഊറിയിറങ്ങുന്നതും നിന്നെ വരഞ്ഞിടുമ്പോൾ മാത്രമാണ്. ഞാനെന്നും നീയെന്നുമുള്ള വാക്കുകൾക്കിടയിലൂടെ നാമെന്ന ലോകത്തേക്ക് ഞാൻ എത്ര കത്തുകൾ കൊടുത്തയച്ചിരിക്കുന്നു. എപ്പോഴും, നീയെന്നെ വായിക്കുക മാത്രമാണ് ചെയ്യുന്നത്..! നീ മാത്രം വിരലോടിച്ചു വായിക്കാൻ പരന്നു കിടക്കുന്ന സമതലമായി ഞാനേത്രയോ തവണ എന്നെ മാറ്റിയെഴുതിയിക്കുന്നു..! നീ, എന്നെ വായിക്കുക മാത്രമാണ് ചെയ്യുന്നത്..!! നിനക്ക് വേണ്ടി മാത്രം ഓരോ അക്ഷരങ്ങൾ ചേർത്തു തുന്നി,  എന്നെ പകർത്തിയെഴുതി  കൊണ്ടേയിരിക്കുമ്പോൾ ഞാനൊരു എഴുത്തുമുറിയായി ചുരുങ്ങി പോകാറുണ്ട്. ഒരിക്കൽ , പെറുക്കിയെടുത്ത് സൂക്ഷിച്ചു വച്ച ഒരു വാചകം കൊണ്ട് നീയെന്റെ മേൽ മഞ്ഞു പോലെ പൊഴിഞ്ഞതും, പിന്നെ നമ്മൾ ഒന്നിച്ചലിഞ്ഞിറങ്ങിയതും, ഉരുകി ഒഴുകി അടിഞ്ഞതുമൊക്കെ  എന്റെ വരികളിൽ ഓരം ചേർന്നിളകാറുണ്ട്. കാലം തെറ്റിയൊരു വാക്ക് പോലും നമുക്കിടയിൽ അന്ന് പെയ്തില്ല. ഓർമയിലങ്ങനെ പലവരി, മറുവരി കവിതകൾ എത്രയെത്ര എഴുതി തീർന്നിരിക്കുന്നു. നീയില്ലാ നേരങ്ങളിൽ നിശബ്ദമായി  സൂ...

നിനക്കുള്ള കത്തുകൾ 11

നീ ആയിരുന്നു.. നീ മാത്രമായിരുന്നു, മറ്റൊന്നിനും സാധിക്കാത്ത വിധം എന്നിൽ ചിലതുണർത്തിയ ഒരേ ഒരുവൻ. വാക്കുകളായിരുന്നു നീ, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചിതറി മാറിക്കൊണ്ടിരുന്ന അർത്ഥതലങ്ങൾ. ഒരു തുള്ളിയിൽ വിഷം കലർത്തി, പ്രണയം പകർന്നു തന്ന ഒരേ ഒരുവൻ. ഭ്രാന്തമായി എനിക്ക് ചുറ്റും ഒഴുകി നിറഞ്ഞവൻ. എന്റെ നാഭിയിൽ മഞ്ഞു പെയ്യിച്ച മാന്ത്രികൻ.. നോട്ടം കൊണ്ട് എന്റെ കണ്ണുകളെ തളർത്തിയ, ശ്വാസം കൊണ്ടെന്റെ കഴുത്തിൽ വിയർപ്പൊഴുക്കിയ, ചുണ്ടുകൾ കൊണ്ടെന്റെ ചുണ്ടിൽ മൂന്നു പതിറ്റാണ്ടിന്റെ തേരോട്ടം നടത്തിയ, സ്പർശം കൊണ്ടെന്നിൽ പടർന്നു വേരോടിയ, ഒരേ ഒരുവൻ. നീ എന്നിൽ, ഭ്രാന്ത്‌ മുളപ്പിച്ച നേരങ്ങളിൽ ഞാനോരോ ലോകങ്ങൾ നെയ്തിരുന്നു. അപ്പോഴൊക്കെ, മറ്റൊന്നിനും കടക്കാനാവാത്ത വിധം എന്റെ അതിരുകളിൽ നീ  അനുവാദമില്ലാതെ കാവലൊരുക്കി.. ഇനി നീ തന്നെ, എന്റെ നേരും നിയമവും..

അവരിടങ്ങൾ 23

തോരാതെ പെയ്തു തുടങ്ങിയ മഴ മൂന്നാം ദിവസവും തുടർന്നു കൊണ്ടിരിക്കുന്നു. രാവിലെ മുതൽ മൂടി കെട്ടിയ അന്തരീക്ഷം ആണ്. അവൾ ജനലിൽ കൂടി പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരുന്നു.  വീശിയടിക്കുന്ന കാറ്റും കൂടെ മഴയും തകർക്കുന്നു.  മുഖത്തേക്ക് ഇടക്കിടക്ക് ചിതറി വീഴുന്ന മഴത്തുള്ളികൾ തണുത്ത സൂചി തുമ്പ് കൊണ്ട് ചെറുതായി കുത്തുന്നത് പോലെ ആണ് അവൾക്ക് തോന്നിയത്. ആ തണുപ്പ് അസ്വദിച്ചും മഴയുടെ ശബ്ദം കേട്ടും അവൾ അങ്ങനെ തന്നെ ഇരുന്നു. "വെറുതെ ചാറ്റൽ അടിച്ചു പനി പിടിപ്പിക്കേണ്ട.." അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. എതിർവശത്തെ ഭിത്തിക്കരികിൽ ഇട്ടിരിക്കുന്ന ചാരു കസേരയിൽ ഇരുന്ന് അവൻ അവളെ നോക്കി ചിരിച്ചു. മടിയിലെ ചെറിയ ബോർഡിൽ പേപ്പറുകൾ അടുക്കി വച്ചിരിക്കുന്നു. അടുത്തു കിടന്ന മേശയിൽ, നിറയെ എഴുതിയ കുറെ പേപ്പറുകളും ഇരിക്കുന്നു. കൈയിലിരുന്ന പേന കൊണ്ട് താടിയിൽ താളം പിടിച്ചു കൊണ്ട് അവൻ അവളെ നോക്കി ചിരിച്ചു. "ഒരു മഴ ചാറ്റൽ കൊണ്ടൊന്നും എനിക്കങ്ങനെ പനി പിടിച്ച ചരിത്രം ഇല്ല.." അവൾ അവനെ നോക്കി തല വെട്ടിച്ചു കൊണ്ട് പറഞ്ഞു. "ചരിത്രം തിരുത്തി എഴുതപ്പെടാൻ ഉള്ളതാണെന്നല്ലേ?! " എന്റെ കാര്യത്തിൽ അതിന...