Skip to main content

Posts

Showing posts from October, 2017

മഴയോർമ്മകൾ 2 : ഓർമ്മയിലെ ചങ്ങാടങ്ങൾ

ചില നാടും മനുഷ്യരും അവയോടൊപ്പമുള്ള ഓർമകളും ഒരിക്കലും മാഞ്ഞുപോകാത്ത വിധം ഒപ്പമുണ്ടാകും, എല്ലാക്കാലത്തും . അങ്ങനെ ഒരു ഗ്രാമത്തിന്റെ ഓർമയാണെന്റെ ബാല്യകാലത്തിനു കൂട്ടായിട്ടുള്ളത്. കാവുകളും കുളങ്ങളും പാടങ്ങളും നിറഞ്ഞ, ചെറിയ പുഴ അതിരിട്ടൊഴുകുന്നൊരു വളരെ ചെറിയ ഗ്രാമം . കാവുകളും ഉത്സവങ്ങളും പാൽപായസ മധുരവും നിറഞ്ഞ ഓർമ്മകാലങ്ങളാണത് . ബാല്യകാല കൗതുകങ്ങൾ അതിന്റെ എല്ലാ മനോഹാരിതയോടും കൂടി വിടർന്നു പരിലസിച്ച ഗ്രാമീണ അന്തരീഷം!!ഓരോ മഴക്കാലത്തും  പുഴയും പാടവും നിറഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ദുരിതങ്ങളോടും ചേർത്ത് വച്ച് പെയ്യുന്ന ഓർമകളാണ് എനിക്ക് ആ കാലത്തെക്കുറിച്ച് കൂടുതലായും ഉള്ളത്. ഗ്രാമത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്തായിരുന്നു ഞങ്ങളുടെ വീടെന്നതിനാൽ വെള്ളപ്പൊക്കം എന്റെ കുടുംബത്തെ ബാധിച്ചിരുന്നില്ല. മഴക്കാലം അതിന്റെ രൗദ്രത പ്രാപിക്കുന്ന സമയങ്ങളിൽ , അത് വരെ മെലിഞ്ഞു സൗമ്യമായി ഒഴുകുന്ന പുഴ ഗ്രാമത്തിന്റെ താഴ്ന്ന നിലങ്ങളെ ആകെമാനം തന്റെ വലയത്തിലാക്കും.പാടങ്ങളും പുഴയും തിരിച്ചറിയാനാവാത്ത വിധം ജലനിരപ്പങ്ങനെ ചക്രവാളം മുട്ടി കിടക്കും.  മൺകട്ട കൊണ്ടുണ്ടാക്കിയ കുഞ്ഞു കുടിലുകളായിരുന്നു മിക്കവാ...

മഴയോർമ്മകൾ 1 : ഓർമകൾക്കൊരാമുഖം

മഴയോർമ്മകൾ 1  മനസ്സിന്റെ പ്രണയഭാവങ്ങളെ അതിന്റെ എല്ലാ അതിഭാവുകത്വങ്ങളോടെ പുറത്തെടുക്കുന്ന പ്രകൃതിയുടെ ഏറ്റവും മനോഹരമായ അവസ്ഥായാണ് എനിക്കെന്നും മഴ. മഴമേഘങ്ങൾ നിറയുന്ന ആകാശവും അതിനു താഴെ കാറ്റിലുലയുന്നൊരൊറ്റ മരവും നനഞ്ഞ മണ്ണിൽ ചിത്രങ്ങൾ തീർത്ത്ഇറ്റുവീഴുന്ന മഴത്തുള്ളികളും ചിന്തകളിൽ സ്വയം നഷ്ട്ടപ്പെട്ടവാളാക്കി എന്നെ മാറ്റുന്ന കാഴ്ചകളാണ്, എന്നും . ഞാനെന്ന എന്നെ, എന്നോ ഒരിക്കൽ സ്വയം കണ്ടെത്തിയതിനൊപ്പം ആണ് മഴ എനിക്ക് പ്രണയ ഭാവങ്ങൾ നിറഞ്ഞ അതിഭാവുകത്വം ആയത് . അതിനുമൊക്കെ വളരെ മുൻപ് ജീവിതത്തിലുടനീളം മഴ ഓരോ കണ്ണീർ ചോർച്ചകളായിരുന്നു. ബാല്യ കൗതുകങ്ങളിൽ ചിരിയും കരച്ചിലും ആരവങ്ങളുമായിരുന്ന മഴ, കൗമാര നിറക്കൂട്ടുകളെ പൊടുന്നനെ അനാഥമാക്കി പെരുവഴിയിൽ ഒഴുക്കിക്കളഞ്ഞ നിലക്കാത്ത പ്രവാഹമായിരുന്നു. എങ്കിലും ബാല്യകാലം മുതൽ കൗമാരസങ്കല്പങ്ങൾക്കും യൗവന തീഷ്ണതകൾക്കുമൊപ്പം മഴനഞ്ഞ ഗൃഹാതുരതയാണ് എനിക്കുമുള്ളത്. കാലത്തിന്റെ വഴിത്തിരുവുകളിൽ പലപ്പോഴും തീവ്രമായ അനുഭവങ്ങളുടെ പ്രളയത്തിൽ മുങ്ങിപ്പോകും വിധം അപ്രതീക്ഷിതമായി മഴ സംഹാരരൂപിണി ആയി പെയ്തു നിറഞ്ഞെങ്കിലും നിശബ്ദമായ പല രാവുകളിലും പുലരികളിലും നനുത്ത വിരലുകൾ നീ...

ഓർമയുടെ അവസാനം

മാർട്ടിൻ ചേട്ടൻ… വെറും രണ്ടാഴ്ചത്തെ പരിചയം മാത്രം..പക്ഷെ, ഇത്ര വലിയൊരു ജീവിതം ഉണ്ടായിട്ടും ആ പരിചയപ്പെടൽ ചേട്ടന് പത്തുമുപ്പതിനാല് വർഷങ്ങൾ ഉണ്ടായിരുന്ന  ജീവിതത്തിന്റെ അവസാന നാളുകളിൽ ആയിപ്പോയത് എന്ത് വിധിയാണെന്ന് അറിയില്ലല്ലോ.. രണ്ടാഴ്ച കൊണ്ട് രക്തബന്ധത്തേക്കാൾ വലിയൊരു ആത്മബന്ധവും അതിന്റെ വേദനയും അവശേഷിപ്പിച്ചു, ഒരു വാക്ക് പോലും പറയാതെ അതെന്തൊരു പോക്കായിരുന്നു..?!!!രണ്ടാളും പത്തനംതിട്ടക്കു വാ, നമുക്കവിടെ അടിച്ചു പൊളിക്കാം എന്ന് പറഞ്ഞു യാത്ര പറഞ്ഞു പോയിട്ട് ഞങ്ങൾക്ക് അതിനൊരു അവസരം കൂടി തരാതെ ഇത്ര ധൃതിയിൽ പോകണമായിരുന്നോ?? എന്താണ് ആ ശരീരത്തിലുള്ള രോഗമെന്ന് കണ്ടുപിടിക്കാനോ ചികിത്സ നേടാനോ ഒന്നും നിൽക്കാതെ, അതിനുള്ള സമയം കൂടി ആർക്കും കൊടുക്കാതെ, വേദനയും മരുന്നും ആശുപത്രിയും ഒന്നുമില്ലാത്ത ഒരു ലോകത്തേക്ക്, ആരോടും ഒരു പരിഭവമോ പരാതിയോ പറയാതെ, യാത്ര പറയാൻ കൂടി നിൽക്കാതെ പോയിക്കളഞ്ഞല്ലോ.. എന്റെ ഓർമയുടെ അവസാനം, എന്റെ കൈയിൽ പിടിച്ചു ചിരിച്ചുകൊണ്ട് യാത്ര പറയുന്ന ഒരു മുഖമുണ്ട്. ആ മുഖമല്ലാതെ അവസാന യാത്രക്കൊരുങ്ങി കിടക്കുന്ന ആ മുഖം കാണാൻ , ഞങ്ങളെ ക്ഷണിച്ച ആ വീട്ടിലേക്ക് കരഞ്ഞു കൊണ്ട്, എ...

ഒരേ തീരങ്ങൾ

കോളിംഗ്ബെൽ ഉച്ചത്തിൽ നിർത്താതെ മുഴങ്ങുന്നത് കേട്ടാണ് അപർണ ഉണർന്നത്. ക്ളോക്കിലേക്ക് നോക്കിയപ്പോൾ സമയം നാലുമണി. താനിത്ര നേരം ഉറങ്ങിയോ എന്ന് അവൾ അത്ഭുതപ്പെട്ടു. ഉച്ചയ്ക്ക് ഊണും കഴിഞ്ഞൊരു ബുക്കുമെടുത്തു വായിക്കാൻ കിടന്നതാണ്.. ബുക്ക്‌ തലയിണക്കരികിൽ തുറന്നു തന്നെ കിടപ്പുണ്ട് . ഫാനിന്റെ കാറ്റിൽ പേജുകൾ മറിയുന്നു.അവൾ ബുക്ക്‌ അടച്ചു വച്ചു.. വീണ്ടും കോളിംഗ്ബെൽ അക്ഷമയോടെ മുഴങ്ങി. സുദീപ് നേരത്തെ വന്നോ ?! അവൾ കെട്ടി വച്ച മുടി അഴിച്ചിട്ട് കൈകൊണ്ടു കോതിയൊതുക്കി കട്ടിലിൽ നിന്നെഴുന്നേറ്റു. കൈപ്പത്തികൾ കൊണ്ട് മുഖം അമർത്തി തുടച്ചു..ഒരിക്കൽ കൂടി ബെൽ മുഴങ്ങി..വേഗം ചെന്നവൾ വാതിൽ തുറന്നു..സിറ്റ്ഔട്ടിൽ ബെല്ലിൽ വിരലുകൾ വച്ച് അക്ഷമയോടെ നിൽക്കുന്ന ആളെ കണ്ട്‌ അപർണ്ണയുടെ നെഞ്ചിൽ ഒരു മിന്നൽ പാളി.. അനിരുദ്ധ് !! അന്ന് കോളേജിൽ വച്ചുണ്ടായ സംസാരത്തിനു ശേഷം ഇന്നാണ് വീണ്ടും !! അവന്റെ മുഖത്ത് വല്ലാത്ത തളർച്ചതോന്നിക്കുന്നുണ്ട്..കണ്ണുകൾ ഉറക്കക്ഷീണത്താൽ എന്നവണ്ണം പ്രസാദം നഷ്ടപ്പെട്ടിരിക്കുന്നു..മുഖത്തെ താടി കുറേക്കൂടി നീണ്ടിരിക്കുന്നു..കുറേനാളുകളായി ചീകിയൊതുക്കാത്ത വിധം മുടിയും അലങ്കോലപ്പെട്ടു കിടക്കുന്നു.. അപർണയ്ക്ക് ...

കാവൽക്കാർ

ഒരു നീർതുള്ളിയുടെ പച്ചപ്പിൽ  ജീവൻ കൊരുത്ത വിശാലതയായിരുന്നു  എനിക്ക് മുന്നിൽ നീ നീട്ടിയ ലോകം.  ഞാനും നീയും എന്ന കാലത്തിനു ശേഷം,  നാമൊറ്റയായി ജനിച്ച കാലത്തിനും വളരെ മുൻപേ പെയ്തു തോർന്നൊരൊറ്റ മരത്തിനു താഴെ  ഇതൾപിരിയാത്തൊരു പൂക്കാലത്തിനൊപ്പം നാം, മറ്റൊരുജന്മത്തിന്റെ കാവൽക്കാരായിരുന്നു!!
'പുതിയ നിയമം' എന്ന മലയാള സിനിമയിൽ നയൻതാര എന്ന നടിയുടെ സൗന്ദര്യ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു ബലാൽസംഗ രംഗത്തെ ആ സിനിമയുടെ വാണിജ്യ തന്ത്രമായി ചിത്രീകരിച്ചിരിക്കുന്നത് കണ്ട് ഞെട്ടിത്തരിച്ചിരുന്നു പോയി. ഒരു ബലാൽസംഗരംഗത്തെ വളരെ വ്യക്തമായി പ്രേക്ഷകനു മുന്നിൽ തുറന്നു കാണിക്കുന്ന നമ്മുടെ സംവിധായകർക്ക് ഒരു സ്ത്രീയും പുരുഷനും പ്രണയത്താൽ , ശരീരങ്ങളാൽ പങ്കുവയ്ക്കപ്പെടുന്നത് കാണിക്കാനുള്ള ധൈര്യം ഇല്ല എന്നുള്ളത് സിനിമയുടെ ഒരു പൊതു സ്വഭാവം തന്നെ ആണ് . എന്നാൽ പ്രണയത്തിൽ കാണിക്കാത്ത ധൈര്യം, ഒരു ബലാൽസംഗം ആവശ്യത്തിൽ കൂടുതൽ ക്രൂരതയും ചേർത്ത് അഞ്ചോ പത്തോ മിനിട്ട് നീളുന്ന രംഗമാക്കി ചിത്രീകരിക്കുന്നതിൽ ധാരാളം കാണാം. അതെ, പുരുഷന് പ്രണയത്തോടെ കാമിക്കാൻ ധൈര്യം അത്ര ഇല്ലാത്തത് കൊണ്ടാണല്ലോ ഇവിടെ സ്ത്രീ പീഢനങ്ങൾ ഇങ്ങനെ പെരുകുന്നത്!!! സ്ത്രീ ശരീരത്തെ ഒരു ചരക്കായി മാത്രം കാണുന്ന മലയാളി പ്രേക്ഷകന് കണ്ണു നിറയണമെങ്കിൽ ബലാത്സംഗം ചെയ്യപ്പെടുന്നതും 'സർപ്പസുന്ദരി' തന്നെയാവണം'. നയൻതാര എന്ന നടിയുടെ താരമൂല്യം പ്രേക്ഷക തള്ളിക്കയറ്റം ഉണ്ടാവുന്നതിനായി എങ്ങനെ ഉപയോഗിക്കണം എന്ന വാണിജുതന്ത്രം നന്നായി അറിയ...
മൂന്ന് വ ർ ഷങ്ങ ൾ തുട ർ ച്ചയായി എലിപ്പനി , ചിക്കു ൻ ഗുനിയ , ഡെങ്കിപ്പനി എന്നിവ വളരെ ഗുരുതരമായ രീതിയി ൽ എന്റെ അമ്മയെ ബാധിച്ചത് ആ വ ർ ഷങ്ങളിലെ അമ്മയുടെ തൊഴിലുറപ്പ് കാലങ്ങളിലാണ് . മഴക്കാലത്തായാലും വേന ൽ ക്കാലത്തായാലും യാതൊരു അപകട നിവാരണോപായങ്ങളുമുള്ളതേ ചെളിയും മാലിന്യവും നിറഞ്ഞ തോടുക ൾ , കനാ ൽ , കുളങ്ങ ൾ എന്നിവ വൃത്തിയാക്കാ ൻ തൊഴിലുറപ്പ് പദ്ധതിയിലു ൾ പ്പെട്ട് പോയതിന്റെ അനന്തരഫലം .. ആദ്യവ ർ ഷം എലിപ്പനിയി ൽ നിന്നും മോചിതയായപ്പോ ൾ തൊഴിലുറപ്പി ൽ പോകുന്നതി ൽ നിന്നും ക ർ ശനമായി വിലക്കിയെങ്കിലും , ഈ പ്രായത്തിലൊരു ‘ സ ർ ക്കാ ർ ജോലിക്കാരി ’ ആയിരിക്കുന്നതിന്റെ ഭാഗ്യം കളയാ ൻ അമ്മ ഒരുക്കമായിരുന്നില്ല . തുട ർ ന്നുള്ള വ ർ ഷങ്ങളി ൽ യഥാക്രമം ചിക്കു ൻ ഗുനിയ , ഡെങ്കുപനി എന്നിവ പിടിപെട്ടു . ഇനി ഇതിലേതെങ്കിലും ഒന്ന് ഒരിക്ക ൽ കൂടി പിടിപെട്ടാ ൽ ഡോക്ട ർ മാ ർ ക്ക് ഒന്നും ചെയ്യാനുണ്ടാവില്ലെന്ന് ആശുപത്രിയി ൽ നിന്നും വിധി പറഞ്ഞിട്ടുണ്ട് .. മക്കളും ഭ ർ ത്താവും അവരവരുടെ തിരക്കുകളി ൽ വ്യാപൃതരായിരിക്കെ പക ൽ മുഴുവ ൻ ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ലാത...