Skip to main content
വാത്തകളോട് പ്രതികരിക്കാ കാണിക്കുന്ന ചങ്കൂറ്റം കേരളത്തിലെ പൊതുസമൂഹത്തിനു കണ്മുന്നി കാണുന്ന അന്യായങ്ങളോട് പ്രതികരിക്കാ ഉണ്ടാവാറില്ല,പുരുഷനായാലും സ്ത്രീ ആയാലും അത് അങ്ങനെ തന്നെ. കൊല്ലണം, തല്ലണം, അറുക്കണം എന്നൊക്കെ ആക്രോശിക്കുന്നവരുടെ പ്രതികരണശേഷി ശരിക്കു മനസിലാകുന്നത് ബസിലോ ട്രെയിനിലോ മറ്റേതൊരു പൊതു സ്ഥലത്തോ ഒരു ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമ്പോഴാണ്. ശരീരത്തിലേക്ക് കടന്നുകയറാ ശ്രമിക്കുന്ന പുരുഷകേസരിക്കക്ക് നേരെ ആക്രോശിക്കുമ്പോഴോ ഒരു സഹായത്തിനു ചുറ്റും നോക്കുമ്പോഴോ അവിടെയുള്ള ചേട്ടന്മാക്കും ചേച്ചിമാക്കും കണ്ണും കാണില്ല കാതും കേക്കില്ല.. നൂറായിരം ചോദ്യങ്ങ കുത്തി നിറച്ച നോട്ടവുമായി ഇരിക്കുന്ന സ്ത്രീകളെ കാണുമ്പോഴാണ് കലി പതിന്മടങ്ങ് ദ്ധിക്കുന്നത്. മിക്കവാറും നോട്ടങ്ങളിലെ ചോദ്യഭാവം ഇപ്രകാരം ആയിരിക്കും ; ഞങ്ങളുടെ നേരെ ആരും ഒന്നിനും വരുന്നില്ലല്ലോ, നിനക്ക് പ്രശ്നം ഉണ്ടായെങ്കി അത് നിന്റെ കുഴപ്പം ആയിരിക്കും, ഇങ്ങനെ ബഹളം വയ്ക്കണോ അതിന്.. ഞങ്ങ തറവാട്ടി പിറന്നവക്കൊന്നും ഇതിലൊന്നും ഇടപെടാ പറ്റില്ല എന്ന ഭാവത്തി മറ്റു ചിലരുണ്ട്..അടക്കമൊതുക്കമുള്ള പെണ്ണുങ്ങക്കൊന്നും ഇങ്ങനെ വരില്ല എന്ന ഭാവം ഉള്ളവ വേറെയും ഉണ്ടാകും..അതുമല്ലെങ്കിക്ഷമിച്ചു കളയൂഎന്ന് സ്വരം താഴ്ത്തി ഒരു ഉപദേശം. ഒരിക്കലൊരു ബസി സീറ്റിനിടയി കൂടി കൈ കടത്തി വിക്രിയക്ക് ശ്രമിച്ചവനോട് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. പ്രതികരിച്ചു എന്ന് കണ്ടപ്പോ നാണം കെടുത്തി അടക്കി ഇരുത്തിക്കളയാം എന്ന ആണിന്റെ പൊതുബോധത്തിഞാ നിങ്ങടെ ഇവിടെ പിടിച്ചെന്നാ പറയുന്നത്എന്ന ചോദ്യവുമായി അവ എന്നെ നേരിട്ടു. “എവിടെ പിടിച്ചെന്നു പോലിസ് സ്റ്റേഷനി ചെന്നിട്ടു പറഞ്ഞു തരാമെടാഎന്നുള്ള എന്റെ ആക്രോശത്തിനു ബസിലെ കണ്ടക്ടറും ഡ്രൈവറും എനിക്കൊപ്പം നിന്നു. അതുവരെ നിശബ്ദരായി ഇരുന്നു കാഴ്ച്ച കണ്ട യാത്രക്കാക്ക് തങ്ങളുടെ യാത്ര തടസപ്പെടാ പോകുന്നു എന്നറിഞ്ഞതും നാവുയന്നു.. മുന്നിലിരുന്ന സ്ത്രീക ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തി മുന്നോട്ടു തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു അപ്പോഴും.. “അതങ്ങ് വിട്ടുകള, പയ്യന് പറ്റിയൊരു അബദ്ധമല്ലേഎന്ന് യാത്രക്കാരുടെ പ്രതിനിധിയായൊരു കെളവ ഉപദേശിക്കാ വന്നു ഉടതന്നെ.. കരണം പൊത്തി ഒന്ന് കൊടുക്കാ കൈ തരിച്ചെങ്കിലും പ്രായമോത്തു മുഖമടച്ചൊരാട്ടു കൊടുത്തു. “നാട്ടിലെ ഞരമ്പ് രോഗികക്ക് കേറിപിടിക്കാ വീട്ടിലെ പെണ്ണുങ്ങളെ കൊണ്ട് നിത്തിക്കൊടുക്കടോഎന്ന് പറയേണ്ടി വന്നു. അത്രക്കായിരുന്നു അന്ന് തോന്നിയ അപമാനം. വീട്ടി കുത്തിയിരിക്കുന്ന പെണ്ണുങ്ങളെ പറയുന്നത് ശരിയല്ല എന്നറിയാമെങ്കിലും വായി കോലിട്ടു കുത്തി പറയിപ്പിക്കാ തയാറായി ഒരു സമൂഹം ചുറ്റും നിന്നാ വേറെ നിവത്തി ഇല്ലാതെ വരും. പക്ഷെ, അപമാനത്തോടെ തലയും കുമ്പിട്ടിരിക്കാ സ്ത്രീയെന്ന എന്റെ അഭിമാനം ഒരിക്കലും സമ്മതിച്ചിട്ടുമില്ല. എന്റെ സ്വതന്ത്രമായ പൊതു ഇടങ്ങളി ഇതേ പോലെ കൈയേറ്റം നടത്താ ശ്രമിച്ചന്മാരെ തെറി, അടി, ഇടി, ചവിട്ട്, പോലീസ് സ്റ്റേഷ തുടങ്ങിയ കലാപരിപാടികളുമായി നേരിട്ടപ്പോഴും കാഴ്ചക്കാരായി നിന്നതല്ലാതെ ഒരു വാക്ക് കൊണ്ട് പോലും ഒരുത്തനോ ഒരുത്തിയോ സഹായിക്കാ തുനിഞ്ഞിട്ടില്ല, ചുരുക്കം ചില സന്ദഭങ്ങ ഒഴിച്ച്. അത്പിന്നെ നമ്മ മലയാളിക അങ്ങനെയാണ്,എന്നും. ശബ്ദമുയത്തുന്നവളെ തന്റേടി അഹങ്കാരി തുടങ്ങിയ വിശേഷണങ്ങ ചാത്തിക്കൊടുത്തും അവളുമാക്കൊക്കെ അത് തന്നെ കിട്ടണം എന്ന് പുച്ഛിക്കും. എന്നിട്ട് ശാരിയും സൗമ്യയും ജിഷയുമൊക്കെ വാത്തകളാകുമ്പോഅയ്യോ പാവംഎന്ന് സഹതപിക്കുകയും ചെയ്യും.. എന്നിട്ടോ, എന്റെ ഭാര്യക്കോ മക്കക്കോ പെങ്ങക്കോ ഒന്നുമല്ലല്ലോ ഇതൊക്കെ സംഭവിച്ചത് എന്ന ആശ്വാസത്തി അടക്കമൊതുക്കത്തി വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ ത്ത് അഭിമാനം കൊള്ളും.. പക്ഷെ, ഒരിക്കലെങ്കിലും അച്ഛന്മാരും ആങ്ങളമാരും ത്താക്കന്മാരും വീട്ടിലെ സ്ത്രീകളോടൊന്ന് ചോദിച്ചു നോക്കണം പൊതുവിടങ്ങളിലോ ഒറ്റപ്പെട്ടു പോയ ഇടങ്ങളിലോ സ്വന്തം കുടുംബങ്ങളി തന്നെയോ ശരീരത്തിന് നേക്ക് നീണ്ട നോട്ടങ്ങളിലും അറപ്പുളവാക്കുന്ന സ്പശങ്ങളിലും ശബ്ദം നഷ്ട്ടപ്പെട്ടവരായി തല കുനിച്ചിരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന്..എത്ര നീളം കൂടിയ തുണി കൊണ്ട് അവളെ മൂടിപൊതിഞ്ഞു നടത്തിയാലും, എത്ര വലിയ പൂട്ടിട്ട് പൂട്ടി വച്ചാലും പെണ്ണിന്റെ ശരീരത്തെ ഒരു ലൈംഗിക അവയവമായി മാത്രം കാണുന്ന സമൂഹത്തിന്റെ കാഴ്ചകളി നിന്ന് അവളെ നിങ്ങ എങ്ങനെ സംരക്ഷിക്കും ??? പക്ഷെ ഒന്ന് ചെയ്യാ കഴിയും.. ജനിക്കുമ്പോഴേ കല്യാണപ്പെണ്ണായി വാത്തെടുക്കാനുള്ള അടക്കമൊതുക്കം കൊണ്ട് അവളുടെ നാവിനെ ബന്ധിക്കാതിരിക്കുക..അവളുടെ വേഗങ്ങക്കു മുന്നി സദാചാരത്തിന്റെ മതി കെട്ടി തടസം സൃഷ്ടിക്കാതിരിക്കുക.. കണ്ണും കാതും തുറന്ന് ജാഗ്രതയുള്ളവളായി, ശബ്ദമുള്ളവളായി ജീവിക്കാ അവക്കു വഴിയൊരുക്കുക..പെമക്കളെ അടക്കി ഒതുക്കുന്നതിനു പകരം ആണ്മക്കളോട് കൂടി പറയാൻ കഴിയണം സ്വന്തം അമ്മയും പെങ്ങന്മാരും മാത്രമല്ല, എല്ലാ സ്ത്രീകളും അഭിമാനം ഉള്ളവരാണെന്ന്.. ശരീരം എന്ന കാഴ്ചക്കപ്പുറം ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്ന സാമാന്യ ബോധമുള്ളവരാക്കി മക്കളെ വളരാൻ സഹായിക്കുക.. അത്രയെങ്കിലും ചെയ്താ ഇനിയുള്ള കാലമെങ്കിലും ആണെന്ന ഗത്തെ പേടിക്കാതെ, സംശയിക്കാതെ നമ്മുടെ പെകുട്ടികക്ക് അവരുടെ വഴികളി സ്വതന്ത്രരായി നടക്കാ കഴിയും..

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

കടൽ - ചാപ്റ്റർ 2

പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.  “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.  “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...