Skip to main content

മഴയോർമ്മകൾ 1 : ഓർമകൾക്കൊരാമുഖം


മഴയോർമ്മകൾ 1 

മനസ്സിന്റെ പ്രണയഭാവങ്ങളെ അതിന്റെ എല്ലാ അതിഭാവുകത്വങ്ങളോടെ പുറത്തെടുക്കുന്ന പ്രകൃതിയുടെ ഏറ്റവും മനോഹരമായ അവസ്ഥായാണ് എനിക്കെന്നും മഴ. മഴമേഘങ്ങൾ നിറയുന്ന ആകാശവും അതിനു താഴെ കാറ്റിലുലയുന്നൊരൊറ്റ മരവും നനഞ്ഞ മണ്ണിൽ ചിത്രങ്ങൾ തീർത്ത്ഇറ്റുവീഴുന്ന മഴത്തുള്ളികളും ചിന്തകളിൽ സ്വയം നഷ്ട്ടപ്പെട്ടവാളാക്കി എന്നെ മാറ്റുന്ന കാഴ്ചകളാണ്, എന്നും . ഞാനെന്ന എന്നെ, എന്നോ ഒരിക്കൽ സ്വയം കണ്ടെത്തിയതിനൊപ്പം ആണ് മഴ എനിക്ക് പ്രണയ ഭാവങ്ങൾ നിറഞ്ഞ അതിഭാവുകത്വം ആയത് . അതിനുമൊക്കെ വളരെ മുൻപ് ജീവിതത്തിലുടനീളം മഴ ഓരോ കണ്ണീർ ചോർച്ചകളായിരുന്നു. ബാല്യ കൗതുകങ്ങളിൽ ചിരിയും കരച്ചിലും ആരവങ്ങളുമായിരുന്ന മഴ, കൗമാര നിറക്കൂട്ടുകളെ പൊടുന്നനെ അനാഥമാക്കി പെരുവഴിയിൽ ഒഴുക്കിക്കളഞ്ഞ നിലക്കാത്ത പ്രവാഹമായിരുന്നു. എങ്കിലും ബാല്യകാലം മുതൽ കൗമാരസങ്കല്പങ്ങൾക്കും യൗവന തീഷ്ണതകൾക്കുമൊപ്പം മഴനഞ്ഞ ഗൃഹാതുരതയാണ് എനിക്കുമുള്ളത്. കാലത്തിന്റെ വഴിത്തിരുവുകളിൽ പലപ്പോഴും തീവ്രമായ അനുഭവങ്ങളുടെ പ്രളയത്തിൽ മുങ്ങിപ്പോകും വിധം അപ്രതീക്ഷിതമായി മഴ സംഹാരരൂപിണി ആയി പെയ്തു നിറഞ്ഞെങ്കിലും നിശബ്ദമായ പല രാവുകളിലും പുലരികളിലും നനുത്ത വിരലുകൾ നീട്ടി മഴയെന്റെ ഉള്ളിനെ തൊട്ടുണർത്തിക്കൊണ്ടിരിക്കുന്നു, അന്നും ഇന്നും. ഇത് വെറുമൊരു ഓർമക്കുറിപ്പല്ല. ജീവിതം തന്നെയാണ് , ഒരിക്കലും  മറവിയുടെ പുറമ്പോക്കിലേക്ക് അലക്ഷ്യമായി എറിഞ്ഞു കളയാൻ ആഗ്രഹിക്കാത്ത, ഇടയ്ക്കിടയ്ക്ക് എന്റെ വഴികളെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന, ഈ കാലമത്രയും എന്നോടൊപ്പമുള്ള , എന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന എന്റെ മാത്രം ജീവിതം ആണ്, മഴയെന്റെ സഹയാത്രികയും.

Comments

  1. മഴ പോലെ.. ഇറ്റു വീണ കുളിരുള്ള അക്ഷരങ്ങൾ..

    ReplyDelete
    Replies
    1. നല്ല വാക്കുകൾ എന്റെ എഴുത്തിനുള്ള പ്രേരണകളാണ്.. Thanks ❤

      Delete

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...